Total Pageviews
Thursday, December 30, 2010
ഹൈക്കോടതിക്കെതിരെ ഹൈക്കോടതി
പണക്കാര്‍ നിയമത്തെ ഭരിക്കു മ്പോള്‍, പാവപ്പെട്ടവരെ നിയമം ഞെരിക്കുന്നു എന്നൊരു ചൊല്ലുണ്ട്. ആദിവാസികള്‍ക്ക് വീതിച്ചു കൊടുക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ച സര്‍ക്കാര്‍ സ്ഥലം വന്‍കിട തോട്ടം ഉടമസ്ഥന് കൈവശം വച്ചനുഭവിക്കാന്‍ ഹൈക്കോടതി തന്നെ അവസരമൊരുക്കുമ്പോള്‍ ഈ ചൊല്ലാണ് ഓര്‍മ്മ വരിക. ആവുന്നത്ര വേഗത്തില്‍ ആദിവാസികള്‍ക്ക് വീതിച്ചു കൊടുക്കണമെന്ന് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ട സര്‍ക്കാര്‍ ഭൂമിയാണ് എം വി ശ്രേയംസ് കുമാര്‍ എം.എല്‍.എ അനധികൃതമായി കൈവശം വച്ച് അനുഭവിക്കുന്നത്. പുതുതായി രൂപം കൊണ്ട സോഷ്യലിസ്റ്റ് ജനത (ഡമോക്രാറ്റിക്) പാര്‍ട്ടിയുടെ എം.എല്‍.എ ആയ ശ്രേയംസ് കുമാര്‍, ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്റ്റും, മുന്‍കേന്ദ്രമന്ത്രിയും, മാതൃഭൂമി മാനേജിംങ്ങ് ഡയറക്ടറുമായ എം പി വീരേന്ദ്രകുമാറിണ്റ്റെ മകനാണ്. അദ്ദേഹം നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും മുമ്പ് തണ്റ്റെ സ്വത്തു വിവരം വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് അദ്ദേഹത്തിണ്റ്റെ ഉടമസ്ഥതയില്‍ ൬൨.൨൩ ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുള്ള ൧൪.൪൪ ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ആദിവസികള്‍ക്ക് ആവുന്നത്ര നേരത്തെ വീതിച്ചു കൊടുക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ബഞ്ച് ഉത്തരവിട്ടത്. രണ്ടായിരത്തി എട്ടിലെ ൩൪൮-ാം നമ്പര്‍ റിട്ട് അപ്പീല്‍ പരിഗണിച്ചു കൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്ത്, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിണ്റ്റെതാണ് പ്രസ്തുത വിധി. നാഷണല്‍ ആദിവാസി ഫെഡറേഷന്‍ പ്രസിഡണ്റ്റ്കെ. ഭാസ്ക്കരന്‍ തുടങ്ങിയ ആദിവാസി പ്രതിനിധികളാണ് റിട്ട് അപ്പീല്‍ കൊടുത്തത്. കേരള സര്‍ക്കാര്‍, വയനാട് ജില്ലാകളക്ടര്‍, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍, എം വി ശ്രേയംസ് കുമാര്‍ എം. എല്‍. എ എന്നിവരാണ് എതിര്‍കക്ഷികള്‍. ൨൦൦൭ നവംബര്‍ ൧൯-ാം തീയതി കേരള ഹൈക്കോടതിയിലെ സിംഗിള്‍ ബഞ്ചില്‍ ജസ്റ്റിസ് ആണ്റ്റണി ഡൊമിനിക് പ്രസ്താവിച്ച വിധിയിലാണു ആദിവാസി പ്രതിനിധികള്‍ അപ്പീല്‍ കൊടുത്തത്. ശ്രേയംസ് കുമാര്‍ അനധികൃതമായി കൈവശം വച്ച് അനുഭവിക്കുന്ന സര്‍ക്കാര്‍ ഭൂമി ഒഴിപ്പിച്ച് ആദിവാസികള്‍ക്ക് വീതരണം ചെയ്യണമെന്ന് അപേക്ഷിച്ചു കൊണ്ടുള്ളതായിരുന്നു ആദിവാസി ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജി. ഈ ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോള്‍ സര്‍ക്കാര്‍ ബോധിപ്പിച്ചത് വിവാദ സ്ഥലം ഒഴിപ്പിച്ചെടുക്കുന്നതിന് ഭൂസംരക്ഷണനിയമ പ്രകാരം നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നാണ്. അത് രേഖപ്പെടുത്തിക്കൊണ്ട്, ജസ്റ്റിസ് ഡൊമിനിക് കേസ് അവസാനിപ്പിച്ചു. പിന്നീട് നടപടികളൊന്നും ഉണ്ടാകാത്തപ്പോഴാണ് ആദിവാസി പ്രതിനിധികള്‍ റിട്ട് അപ്പീല്‍ ബോധിപ്പിച്ചത്. സിംഗിള്‍ ബഞ്ചിണ്റ്റെ ഉത്തരവുണ്ടാകുമ്പോള്‍ ഹൈക്കോടതിയുടെ ഫയലില്‍ ഉണ്ടായിരുന്ന രേഖകളനുസരിച്ച് ശ്രേയംസ് കുമാര്‍ കൈവശം വച്ച് അനുഭവിക്കുന്ന സര്‍ക്കാര്‍ ഭൂമി, ആദിവാസികള്‍ക്ക് കൊടുക്കാവുന്നതാണെന്ന് വ്യക്തമാക്കുന്ന മൂന്ന് ഔദ്യോഗിക രേഖകളെങ്കിലും ഉണ്ടായിരുന്നു. കേരള നിയമസഭയില്‍ ൨൦൦൫ മാര്‍ച്ച് ൧൮-ാം തീയതി അന്നത്തെ മുഖ്യമന്ത്രി ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഒരു രേഖ. തൊടുപുഴ എംഎല്‍എ ആയിരുന്ന പിടി തോമസ്സ് ൩൧൨൨ നമ്പറായി ഉന്നയിച്ച ചോദ്യത്തിന് ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി ഇങ്ങനെയാണ്. അന്വേഷണത്തില്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും എം. വി. ശ്രേയംസ് കുമാര്‍ ഹാജരാക്കാത്തതിനാല്‍ ടി ഭൂമി (കൃഷ്ണഗിരി വില്ലേജിലെ സര്‍വെ നമ്പര്‍ ൭൫൪/൨ പാട്ടത്തില്‍പെട്ട സര്‍ക്കാര്‍ ഭൂമി) സര്‍ക്കാര്‍ ഭൂമിയായി നിലനിര്‍ത്തിക്കൊണ്ട് ഉത്തരവായിട്ടുള്ളതാണ്. ആയതു സംബന്ധിച്ച് വില്ലേജ് റിക്കാര്‍ഡുകളില്‍ മാറ്റം വരുത്തിയിട്ടുള്ളതുമാണ്. ഇപ്പോള്‍ ഈ ഭൂമി സര്‍ക്കാര്‍ അധീനതയില്‍ തന്നെ തുടരുന്നതും ആരില്‍ നിന്നും നികുതിയോ മറ്റോ സ്വീകരിക്കാത്തതുമാണ് . നിയമസഭയില്‍ നല്‍കിയ മറുപടിയുടെ അനുബന്ധമായി വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിണ്റ്റെ അന്വേഷണ റിപ്പോര്‍ട്ടും മുഖ്യമന്ത്രി സമര്‍പ്പിച്ചു. രേഖകളില്ലാത്ത ഭൂമി ആവശ്യമെങ്കില്‍ സര്‍ക്കാറിന് ഏറ്റെടുക്കാമെന്ന് കൃഷ്ണഗിരി വില്ലേജ് ഓഫീസറുടെ മൊഴിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിട്ടിട്ടുള്ളതാണ് എന്ന് പറയുന്ന പോലീസ് അന്വേഷണ റിപ്പോര്‍ട്ട് ൨൦൦൩ മേയ് ൯-ാം തീയതി തന്നെ സര്‍ക്കാറിനു നല്‍കിയിട്ടുള്ളതാണ്. ഈ രേഖകള്‍ക്കു പുറമേ ഗവണ്‍മെണ്റ്റിനു വേണ്ടി റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറി നിവേദിത ഹരന്‍ പുറപ്പെടുവിച്ചിട്ടുള്ള ഒരു ഉത്തരവും ഹൈക്കോടതി രേഖകളിലുണ്ട്. ൨൦൦൭ ആഗസ്റ്റ് ൯-ാം തീയതി പുറപ്പെടുവിച്ച ഈ ഉത്തരവ് വിവാദപരമായ സര്‍ക്കാര്‍ ഭൂമി പതിച്ചു കിട്ടാന്‍ എം. വി ശ്രേയംസ് കുമാര്‍ നല്‍കിയ അപേക്ഷകള്‍ നിരസിച്ചു കൊണ്ടുള്ളതാണ്. ഇതിനു മുമ്പ് ൨൦൦൭ ജൂലൈ ൨-ാം തീയതി ശ്രേയംസ് കുമാറിണ്റ്റെ അപേക്ഷയിന്‍മേല്‍ ഹൈക്കോടതിയില്‍ ജസ്റ്റിസ് സിരി ജഗന്‍ ഒരു ഉത്തരവിട്ടിരുന്നു. താന്‍ കൈവശം വച്ച് അനുഭവിക്കുന്ന സര്‍ക്കാര്‍ ഭൂമി പതിച്ചു കിട്ടണമെന്ന അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ അപേക്ഷിച്ചാണ് ശ്രേയംസ് കുമാര്‍ ഹര്‍ജി കൊടുത്തത്. പ്രസ്തുത ഭൂമി പതിച്ച് കൊടുക്കാവുന്നതാണോ എന്നും ഹര്‍ജിക്കാരന് മറ്റു സ്വത്തുക്കള്‍ എന്തൊക്കെ ഉണ്ടെന്നും അന്വേഷിച്ച് റിപ്പോര്‍ട്ടു ചെയ്യാന്‍ സിരി ജഗന്‍ ഉത്തരവിട്ടു. പിന്നീടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത ഹരന്‍ ബന്ധപ്പെട്ട വസ്തുതകളും നിയമപരമായ സ്ഥിതിയും പരിശോധിച്ച ശേഷം ൨൦൦൭ ആഗസ്റ്റ് ൯-ാം തീയതി ശ്രേയംസ് കുമാറിണ്റ്റെ അപേക്ഷ നിരസിച്ചു കൊണ്ട് ഉത്തരവിട്ടത്. ഇതിനുശേഷം , ആദിവാസി പ്രതിനിധികള്‍ ശ്രേയംസ് കുമാറിനെ ഒഴിപ്പിച്ച് ആദിവാസികള്‍ക്കു ഭൂമി വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിക്കണമെന്നപേക്ഷിച്ച് സര്‍ക്കാറിന് പല നിവേദനങ്ങളും കൊടുത്തു. നിവേദനങ്ങള്‍ക്ക് ഫലമുണ്ടാകാത്തപ്പോഴാണ് ആദിവാസി പ്രതിനിധികള്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ബോധിപ്പിച്ചതും. ശ്രേയംസ് കുമാറിനെ ഒഴിപ്പിക്കുന്നതിന് ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുത്തു തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചതും. ഹൈക്കോടതിയിലും സര്‍ക്കാറിലും ഉണ്ടായ നടപടികളെല്ലാം മറച്ചു വച്ചുകൊണ്ട് സകല വ്യവഹാര മര്യാദകളും ലംഘിച്ച് ശ്രേയംസ് കുമാര്‍ സുല്‍ത്താന്‍ ബത്തേരി സബ് കോടതിയില്‍ ഒരന്യായം ബോധിപ്പിച്ചു ൨൦൦൭/൧൪൨ നമ്പറായി ൨൦൦൭ ഒക്ടോബര്‍ ൨൭ ആണ് ശ്രേയംസ് കുമാര്‍ അന്യായം ബോധിപ്പിക്കുന്നത്. വിവാദപരമായ സര്‍ക്കാര്‍ ഭൂമി പൈതൃകമായി തനിക്ക് ലഭിച്ചതാണെന്നും ശ്രേയംസ് കുമാര്‍ സബ്ക്കോടതിയില്‍ സമര്‍പ്പിച്ച അന്യായത്തില്‍ ബോധിപ്പിക്കുന്നു. ൧൯൪൩ല്‍ കൂടുതല്‍ ഭക്ഷ്യവിള ഉണ്ടാക്കാന്‍ (ഴൃീം ാീൃല ളീീറ) പദ്ധതി പ്രകാരം തണ്റ്റെ മുത്തച്ഛന്‍ പത്മപ്രഭാഗൌഡര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ കൈവശം കൊടുത്തതാണ് ഈ ഭൂമി എന്നും ശ്രേയംസ് കുമാര്‍ പറയുന്നു. വര്‍ഷം തോറും കൊടുക്കുന്ന പുഞ്ച ശീട്ടു പ്രകാരം നിര്‍ബാധം കൃഷി ചെയ്തു വന്ന സ്ഥലത്ത് പിന്നീട് കാപ്പിത്തോട്ടമുണ്ടാക്കുകയും കെട്ടിടങ്ങള്‍ പണിതു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ൧൯൫൮ലെ കുടുംബ ഭാഗാധാര പ്രകാരം സ്ഥലം തണ്റ്റെ അച്ഛന്‍ എം. പി. വീരേന്ദ്രകുമാറിനു ലഭിച്ചു. ൧൯൭൨ ല്‍ വീരേന്ദ്രകുമാര്‍ സ്ഥലം ഭാഗം ചെയ്ത് തണ്റ്റെ പേരില്‍ തന്നു. പൈതൃകമായി കൈവശത്തില്‍ കിട്ടിയ ൧൪.൪൪ ഏക്കര്‍ സ്ഥലത്ത് തണ്റ്റെ കുടിയായ്മ സ്ഥിരപ്പെടുത്തിക്കൊണ്ടും അത് നിര്‍ബാധം അനുഭവിക്കാനുള്ള അവകാശം ഉറപ്പു വരുത്തിക്കൊണ്ടും ഉത്തരവിടണമെന്നാണ് ശ്രേയംസ് കുമാര്‍ സബ്കോടതിയില്‍ അപേക്ഷിക്കുന്നത്. തണ്റ്റെ അവകാശവാദങ്ങള്‍ സ്ഥാപിച്ച് കിട്ടുന്നതിനായി കുറേ രേഖകളും ടീയാന്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്യായത്തില്‍ കക്ഷി ചേര്‍ക്കണം എന്നപേക്ഷിച്ച്, ഹൈക്കോടതിയിലെ ഹര്‍ജിക്കാരായിരുന്ന ആദിവാസി പ്രതിനിധികള്‍ സുല്‍ത്താന്‍ ബത്തേരി സബ് കോടതിയില്‍ അപേക്ഷ നല്‍കി. അന്യായം സബ് കോടതിയുടെ പരിഗണനക്ക് മൂന്നു നാലു തവണ വന്നപ്പോഴും സര്‍ക്കാറിനു വേണ്ടി ജില്ലാ കളക്ടറുടെ ഭാഗത്ത് നിന്നു അന്യായത്തിലെ അപേക്ഷയെ അലുകൂലിക്കുകയോ ഹൈക്കോടതിയെ അറിയിക്കുകയോ ചെയ്തില്ല. ഒടുവില്‍ ൨൦൦൭ നവംബര്‍ ൨൭നു സബ്ബ്കോടതിയില്‍ നിന്നു ശ്രേയംസ് കുമാറിന് അനുകൂലമായി ഇടക്കാല ഉത്തരവുണ്ടായി. അന്യായക്കാരന്‍ വിവാദസ്ഥലം അനുഭവിച്ചു കൊണ്ടിരിക്കുന്നതിനു ശല്യം ഉണ്ടാക്കരുതെന്നാണ് ഈ ഉത്തരവ്. ഈ ഇടക്കാല ഉത്തരവ് അന്യായത്തിണ്റ്റെ അവസാന തീരുമാനത്തിനായി സബ് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ൨൦൦൮ ഫെബ്രുവരി ൧൫ നാണ്, ശ്രേയംസ് കുമാറിനെ വിവാദ ഭൂമിയില്‍ നിന്ന് ആവുന്നത്ര നേരത്തേ ഒഴിപ്പിച്ച് പ്രസ്തുത ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തും ജസ്റ്റിസ് കെ എം ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവില്‍ നിയമവിരുദ്ധമാണെങ്കില്‍ എന്ന വാക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉപയോഗിച്ചിരിക്കുന്നത്. സബ്്കോടതിയുടെ ഉത്തരവിനെയല്ലാ, ഭൂസംരക്ഷണ നിയമപ്രകാരം ഒഴിപ്പിക്കുന്ന സ്ഥലത്ത് നിന്നാണെന്ന് ഉറപ്പ് വരുത്തണമെന്ന അര്‍ത്ഥത്തിലാണെന്നേ മനസ്സിലാക്കാനാവൂ. അതു കൊണ്ടാണ് ആദിവാസികള്‍ ഈ വിവാദഭൂമി കയ്യേറിയതും പിന്നീട് പോലീസ് നടപടികളിലൂടെ അവരെ ഒഴിപ്പിക്കുകയും ചെയ്തത്. വിവാദമായ സര്‍ക്കാര്‍സ്ഥലം ഒഴിപ്പിച്ചെടുക്കുന്നതിന് പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും നിയമപ്രകാരം നിയുക്തമായ കമ്മീഷന്‍ നടപടിയെടുക്കാത്തപക്ഷം അടുത്ത അമ്പത് കൊല്ലത്തിനുള്ളില്‍ ശ്രേയംസ് കുമാറിനെ ഒഴിപ്പിക്കാന്‍ കഴിയുമെന്നു കരുതാനാവില്ല. തീരുമാനം നീട്ടിക്കൊണ്ട് പോയി, പൈതൃകമായി കിട്ടിയതാണ് വിവാദസ്ഥലം എന്ന് കള്ളപ്രചരണം നടത്തി ഐക്യ ജനാധിപത്യമുന്നണി അധികാരത്തില്‍ വരുമ്പോള്‍ സ്ഥിരാവകാശം മേടിച്ചെടുക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. അറിഞ്ഞും അറിയാതെയും കള്ള പ്രചാരണത്തിന് കൂട്ട് നില്‍ക്കുന്നവരില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍ നീലകണ്ഠനും ഉള്‍പ്പെടുന്നു. അന്യായത്തൊടൊപ്പം ശ്രേയംസ ്കുമാര്‍ സമര്‍പ്പിച്ച രേഖകളില്‍ പലതും കൃത്രിമമാണ്. ൧൯൪൩മുതല്‍ കൂടുതല്‍ ഭക്ഷ്യവിളയുണ്ടാക്കാനുള്ള പദ്ധതി പ്രകാരമാണ് പത്മപ്രഭാഗൌഡര്‍ക്ക് വിവാദസ്ഥലം പുഞ്ചശീട്ട് പ്രകാരം കിട്ടിയതെന്ന് ശ്രേയംസ് കുമാര്‍ പറയുന്നു. എങ്കിലും താലൂക്ക് ലാണ്റ്റ് ബോര്‍ഡ് മുമ്പാകെ ശ്രേയംസ് കുമാറിനു വേണ്ടി വീരേന്ദ്രകുമാര്‍ ഭൂപരിഷ്ക്കരണനിയമമനുസരിച്ച് ൧൯൭൨ ഡിസംബറില്‍ സമര്‍പ്പിച്ച കണക്കുകളില്‍ കാണുന്നത് വിവാദപരമായ സര്‍ക്കാര്‍ സ്ഥലം ൧൯൪൨നു മുമ്പേ തന്നെ കാപ്പിത്തോട്ടമാക്കിയിട്ടുണ്ടെന്നാണ്. ലാണ്റ്റ് ബോര്‍ഡിന് കൊടുക്കേണ്ടതായ തോട്ടഭൂമിയുടെ കണക്കില്‍ സര്‍വ്വേ നമ്പര്‍ ൭൫൪/൨ലുള്ള ൧൪.൦൫ സര്‍ക്കാര്‍ ഭൂമി പുഞ്ചശീട്ട് പ്രകാരം കിട്ടിയതാണെന്നും ഇത് ൧൯൪൨നു മുമ്പേ തന്നെ കാപ്പിത്തോട്ടമായിരുന്നു എന്നുമാണ് കാണിച്ചിരിക്കുന്നത്. ഭൂപരിധി നിയമത്തില്‍ നിന്ന് ഒഴിവ് കിട്ടാനാണ് ഇങ്ങനെ പഴയ കാപ്പിത്തോട്ടം എന്നു പറഞ്ഞിരിക്കുന്നത്. പിന്നീടത് ൧൯൪൩മുതല്‍ ഭക്ഷ്യവിളയുണ്ടാക്കാന്‍ പുഞ്ചശീട്ട് പ്രകാരം കിട്ടിയതാണെന്നു പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനേക്കാള്‍ പ്രകടമായ വ്യാജ രേഖകളും സര്‍ക്കാര്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിക്കാനായി ഉണ്ടാക്കിയിട്ടുണ്ട്. ഉദാഹരണത്തിനു ൧൯൬൧ ഫെബ്രുവരി ൧൬ന് വീരേന്ദ്രകുമാറിണ്റ്റെ അനുജന്‍ ചന്ദ്രനാഥനും ൧൯൬൧ ജനുവരി ൩൦ന് അച്ഛന്‍ പത്മ പ്രഭാഗൌഡര്‍ക്കും കൊടുത്തിട്ടുള്ള നികുതി നോട്ടീസില്‍ അക്കത്തിലെഴുതിയതും അക്ഷരത്തിലെഴുതിയതുമായ തോട്ടങ്ങളുടെ വിസ്തീര്‍ണ്ണം പ്രകടമായും വ്യത്യസ്തമാണ്. മൊത്തം നിശ്ചയിച്ചിട്ടുള്ള നികുതിത്തുകയില്‍ വ്യത്യാസമില്ല താനും. രണ്ട് നോട്ടീസിലും വിവാദപരമായ സര്‍ക്കാര്‍ സ്ഥലത്തിണ്റ്റെ പഴയതോ പുതിയതോ ആയ സര്‍വേ നമ്പര്‍ കാണാനുമില്ല. കള്ളരേഖകള്‍ക്ക് വേറെ തെളിവൊന്നും ആവശ്യമില്ല. പുഞ്ചശീട്ടിണ്റ്റെ പകര്‍പ്പുകള്‍, തോട്ടനികുതി ചുമത്തികൊണ്ട് പത്മപ്രഭാഗൌഡര്‍ക്കും, മകന്‍ വീരേന്ദ്രകുമാറിനു കൊടുത്തിട്ടുള്ള നോട്ടീസുകള്‍, ൧൯൫൭ ആഗസ്റ്റ് ൨൦-ാം തീയതി ലഭിച്ചിട്ടുള്ള കോഫി രജിസ്ട്രേഷണ്റ്റെ പകര്‍പ്പ് തുടങ്ങിയവ സബ്കോടതിയില്‍ ശ്രേയംസ്കുമാര്‍ ഹാജരാക്കിയ തെളിവു രേഖകളില്‍പ്പെടും. ഈ രേഖകളില്‍ പലതും വ്യാജമാണെന്ന് മുമ്പ് വീരേന്ദ്രകുമാറിനെതിരെ അഴിമതി നിരോധന കമ്മീഷന്‍ മുമ്പാകെ പി.രാജന്‍ സമര്‍പ്പിച്ച കേസില്‍ വീരേന്ദ്രകുമാര്‍ തന്നെ ഹാജരാക്കിയ തെളിവുകളില്‍ നിന്ന് വ്യക്തമാകുന്നു. ൧൯൯൦ലെ ൧൯-ാം നമ്പറായി ഉണ്ടായ അഴിമതിക്കേസില്‍ വീരേന്ദ്രകുമാര്‍ സമര്‍പ്പിച്ച തെളിവുരേഖകളില്‍ സുപ്രധാനമായ ഒന്നാണ് ൧൯൮൩ലെ ൧൦൦൪൪-ാം നമ്പര്‍ റിട്ടുകേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. ഭക്ഷ്യവിളപദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്മപ്രഭാഗൌഡര്‍ക്കു കൊടുത്തിരുന്ന സ്ഥലത്തിണ്റ്റെ വിശദമായ പട്ടിക ആ സത്യവാങ്മൂലത്തിലുണ്ട്. പട്ടികയില്‍ വിശദമായി കാണിച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമിയില്‍ ഇപ്പോള്‍ ശ്രേയംസ് കുമാര്‍ കൈവശം വച്ചനുഭവിക്കുന്ന വിവാദഭൂമി (കൃഷ്ണഗിരി വില്ലേജില്‍ സര്‍വെ ന: ൭൫൪/൨ ലുള്ള ൧൪.൪൪ ഏക്കര്‍ ) യില്‍ ഇല്ലേയില്ല. ൧൯൫൪ മാര്‍ച്ച് ൭-ാം തീയതി സര്‍ക്കാറിനു വേണ്ടി റവന്യൂ വകുപ്പിലെ ഡപ്യൂട്ടി സെക്രട്ടറി കെ. രാമമൂര്‍ത്തി സമര്‍പ്പിച്ചിട്ടുള്ളതാണ് എതിര്‍ സത്യവാംങ്മൂലം. അതിലെ ൪-ാം ഖണ്ഡികയില്‍ സര്‍ക്കാര്‍ സ്ഥലത്തില്‍ ഒരു ഭാഗവും വീരേന്ദ്രകുമാറിനോ കുടുംബത്തിനോ നല്‍കിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയുന്നു. ൧൯൫൮ലെ ഭാഗാധാരപ്രകാരം പത്മപ്രഭഗൌഡര്‍ തണ്റ്റെ മകനായ വീരേന്ദ്രകുമാറിണ്റ്റെ ഓഹരിയില്‍ സര്‍ക്കാര്‍സ്ഥലം വച്ചിട്ടേയില്ല. ൧൯൫൮ലെ ൭൮൧ -ാം നമ്പറായി പത്മപ്രഭഗൌഡര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബ ഭാഗാധാരം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സര്‍ക്കാറിനു വേണ്ടി ആ സത്യവാങ്ങ് മൂലം ബോധിപ്പിച്ചിട്ടുള്ളത്. ഈ ഭാഗാധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രേയംസ ്കുമാര്‍ ജനിച്ചിട്ടു പോലുമില്ലായിരുന്നു. അച്ഛനു കിട്ടാത്ത സര്‍ക്കാര്‍ സ്ഥലം പൈതൃകമായി പുത്രനു കിട്ടുന്നതെങ്ങനെയാണ്. ൧൯൬൨-ല്‍ പത്മപ്രഭഗൌഡര്‍ മരിക്കുമ്പോഴും ശ്രേയംസ് കുമാര്‍ ജനിച്ചിരുന്നില്ല. (സബ്കോടതിയില്‍ കൊടുത്തിരിക്കുന്ന അന്യായത്തില്‍ തനിക്ക് ൪൦ വയസ്സാണെന്നാണ് കാണിച്ചിരിക്കുന്നത്.) ശ്രേയംസ് കുമാറും അച്ഛന്‍ വീരേന്ദ്രകുമാറും കെട്ടിചമച്ചിട്ടുള്ള കഥയാണ് ഭക്ഷ്യവിള ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഭൂമി തന്നു എന്ന അവകാശവാദം. അതു വാദത്തിന് വേണ്ടി സമ്മതിച്ചു കൊടുത്താല്‍ പോലും നിലനില്‍ക്കുന്നതല്ലെന്ന് ൧൯൮൩ -ലെ ൧൦൦൪൪-ാം നമ്പര്‍ റിട്ടു ഹര്‍ജിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ച എതിര്‍ സത്യവാങ്ങ് മൂലത്തില്‍ നിന്ന് വ്യക്തമാകും. സുപ്രധാനമായ ഈ രേഖ ഹൈക്കോടതിയുടെ മുമ്പിലെത്താതിരിക്കാന്‍ വമ്പിച്ച് ഗൂഢാലോചന നടന്നിട്ടുണ്ട്. കൈരളി ചാനലില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ആ രേഖയെക്കുറിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പി. രാജന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ശ്രേയംസ്കുമാറിണ്റ്റെ കൈവശത്തിലുള്ള സര്‍ക്കാര്‍ ഭൂമി ആദിവാസികള്‍ കയ്യേറിയതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസുണ്ടായ അവസരത്തിലാണ് ചര്‍ച്ച നടന്നത്. ഇതിനു ശേഷം മാര്‍ക്ക്സിസ്റ്റ് നേതാവ് ജയരാജന്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയതായി അറിയുന്നു. അഡ്വ. ജനറലിണ്റ്റെ ഓഫീസില്‍ ൧൯൮൩ ലോ ൧൦൦൪൪-ാം നമ്പര്‍ കേസ് സംബന്ധിച്ച രേഖകളില്‍ നിന്ന് സര്‍ക്കാറിണ്റ്റെ എതിര്‍സത്യവാങ്മൂലം മാത്രം അപ്രത്യക്ഷമായി എന്നാണ് അറിഞ്ഞത്. മാത്രമല്ല എം. പി വീരേന്ദ്രകുമാര്‍ കക്ഷിയല്ലാതിരുന്ന കേസിലാണ് സര്‍ക്കാര്‍ ഈ എതിര്‍ സത്യവാങ്മൂലം ബോധിപ്പിച്ചിട്ടുള്ളതെന്നും അതിനാല്‍ അതു പ്രസക്തമല്ലെന്നുമുള്ള വികല നിലപാടാണ് അഡ്വ. ജനറല്‍ സുധാകരപ്രസാദ് സ്വീകരിച്ചത്. കൂടുതല്‍ ഭക്ഷ്യവിള ഉണ്ടാക്കാനുള്ള പദ്ധതി പ്രകാരം അച്ഛനില്‍ നിന്നു കിട്ടിയതാണ്‍സര്‍ക്കാര്‍ഭൂമിയെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്ങ് മൂലം വീരേന്ദ്രകുമാര്‍ കൂടെകൂടെ എടുത്തു പറയാറുണ്ടെങ്കിലും താന്‍കക്ഷിയല്ലാത്ത കേസില്‍ സമര്‍പ്പിച്ചതാണീ സത്യവാങ്ങ് മൂലമെന്നും ആവര്‍ത്തിക്കുന്നു്. ഭക്ഷ്യവിള പദ്ധതിയുടെ കഥക്ക് സാധുവായ മറ്റൊരു തെളിവും ഇല്ലാത്തതിനാലും മകന് വിവാദഭൂമി താന്‍ കൊടുത്തതാണെന്ന് ആവശ്യം വരുമ്പോള്‍ പറയാനും വേണ്ടി പറയുന്ന അടവാണിത്. അഡ്വ.ജനറല്‍ സുധാകര പ്രസാദ് ഈ അടവിന് കൂട്ടു നിന്നത് സര്‍ക്കാരില്‍ ഉന്നത സ്ഥാനത്തുള്ള ആരുടേയോ അറിവോടെയും സമ്മത്തോടെയും ആണെന്നു വ്യക്തം. (ഈ ലേഖനത്തോടൊപ്പം സര്‍ക്കാറിണ്റ്റെ എതിര്‍ സത്യവാംങ്ങ് മൂലത്തിലെ പ്രസക്ത ഭാഗത്തിണ്റ്റെ പകര്‍പ്പും കൊടുത്തിട്ടുണ്ട്.) ഇതിനും പുറമേ ൧൯൮൮ ആഗസ്റ്റ് ൩൦ ന് അന്നത്തെ സബ്കളക്ടര്‍ മാരപാണ്ഡ്യന്‍ റവന്യൂ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ കൃഷ്ണഗിരി വില്ലേജില്‍ സര്‍വ്വെ.നമ്പര്‍ ൭൫൪/൨ ലുള്ള സര്‍ക്കാര്‍ സ്ഥലം വീരേന്ദ്രകുമാര്‍ അനധികൃതമായി കൈവശം വച്ച് അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ രേഖകളിലെല്ലാം ഹൈക്കോടതി ഉള്‍പ്പെടെയുള്ള ഭരണാധികാര കേന്ദ്രങ്ങളില്‍ ഉള്ളപ്പോഴാണ് ശ്രേയംസ് കുമാര്‍ നിയമവിരുദ്ധമായി കൈവശം വച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി തുടര്‍ന്നും അനുഭവിക്കാന്‍ ഹൈക്കോടതി അവസരമൊരുക്കിയിരിക്കുന്നത്. ആദിവാസികള്‍ക്ക് കൊടുക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ച ഒരെ ഒരു തുണ്ടു ഭൂമിയാണിത്്. അവിടെ തങ്ങള്‍ക്കു പതിച്ചു കിട്ടാന്‍ നിരന്തരം ഭരണാധികാരകളുടെ മുമ്പിലും ഹൈക്കോടതിയിലും കേസുകളും നിവേദനങ്ങളുമായിയെത്തിയ ആദിവാസികളെ ഫലത്തില്‍ അവഗണിക്കുകയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ൨൦൦൮ ഫെബ്രുവരി ൧൫-ാം തീയതി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പുറുപ്പെടുവിച്ച ഉത്തരവ് പുന: പരിശോധിക്കാനായി ശ്രേയംസ്സ് കുമാര്‍ സമര്‍പ്പിച്ച് ഹര്‍ജ്ജി ഏതായാലും ഡിവഷന്‍ ബഞ്ച് അനുവദിച്ചില്ല. ഇതിനര്‍ത്ഥം വിവാദഭൂമിയില്‍ ആദിവാസികള്‍ക്ക് അവകാശമുണ്ടെന്നു തന്നെയാണ്. ആ അവകാശപ്രകാരം വിവാദ സ്ഥലം വീതിച്ചു കിട്ടുന്നതിന് സഹായകമായ ഒരുത്തരവ് ഹൈക്കോടതിക്ക് പുറപ്പെടുവിക്കാമായിരുന്നു. ഇങ്ങനെ ചെയ്യാതെ ഭരണഘടനയിലെ നിര്‍ദേശതത്വങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഹൈക്കോടതി ചെയതത്. ദുര്‍ബല ജനവിഭാഗങ്ങളുടേയും പ്രത്യേകിച്ച് പട്ടികവര്‍ഗ്ഗക്കാരുടേയും സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നതിനും എല്ലാത്തരം ചൂഷണത്തില്‍ നിന്നും സാമൂഹികമായ അനീതിയില്‍ നിന്നും അവരെ പരിരക്ഷിക്കുന്നതിനും ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഭരണഘടനയുടെ ൪൬-ാം അനുശ്ചേദം നിര്‍ദ്ദേശിച്ചിരിക്കുന്നു. കേടതികളുടെ ധനിക പക്ഷപാതത്തെ വിമര്‍ശിച്ചതിനു കേരളഹൈക്കോടതി ഫുള്‍ ബെഞ്ചില്‍ ൧൯൬൮ല്‍ ഭൂരിപക്ഷ വിധി പ്രകാരം അന്നത്തെ മുഖ്യമന്ത്രി ഇ. എംഎസ്സിനെ കോര്‍ട്ടലക്ഷ്യക്കുറ്റത്തിനു ശിക്ഷിച്ചിരുന്നു. പക്ഷേ ഒരു ജഡ്ജിമാത്രം ഭിന്നാഭിപ്രായം രേഖപ്പപ്പെടുത്തി. ജ്രഡ്ജിമാരേയും കോടതികളെയും പൊതു വിമര്‍ശനത്തില്‍ നിന്ന് മറകെട്ടി സംരക്ഷിക്കുന്നതു വഴി നീതിന്യായകോടതികളോട് ബഹുമാനമുണ്ടാകുമെന്ന് കരുതുന്നതു തെറ്റാണ് .കോടതിയുടെ അന്തസ്സ് പരിരക്ഷിക്കുന്നതിണ്റ്റെ പേരില്‍ മാത്രം നിശബ്ദത അടിച്ചേല്‍പിക്കുന്നതു വഴി ഒരു പക്ഷേ അമര്‍ഷവും സംശയവും കോര്‍ട്ടലക്ഷ്യവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. കോടതികളുടെ വര്‍ഗ്ഗപരമായ ധനിക പക്ഷപാതത്തെ വിമര്‍ശിച്ചതിന് മാര്‍ക്ക്സിസ്റ്റ് നേതാവ് ഇ. എം.എസ്സിനെ ഭൂരിപക്ഷപ്രകാരം കേരള ഹൈക്കോടതി ശിക്ഷിച്ചപ്പോള്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ ജസ്റ്റിസ് കെ.കെ. മാത്യുവാണ് ഇങ്ങനെ പറഞ്ഞത്. (൧൯൬൮ കെ.എല്‍.ടി. പേജ് ൩൩൫)
Subscribe to:
Post Comments (Atom)
No comments:
Post a Comment