Total Pageviews

Friday, December 31, 2010

കൊള്ളക്കാരുടെ കാവല്‍ നായ്ക്കള്‍

അന്ന്‌ രക്തസാക്ഷി ദിനമായിരു ന്നു. ജീവിതം സത്യാന്വേഷ ണമാക്കിയ മഹാത്മാവ്‌ വെടിയേറ്റു മരിച്ച്‌ ൪൧ വര്‍ഷം തികയുന്നു. രാജ്യത്തിണ്റ്റെ സ്വാതന്ത്യ്രത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ചവരെ ഓര്‍ത്ത്‌ ഒരു നിമിഷത്തെ മൌനം. വര്‍ഷംതോറുമുള്ള ചടങ്ങിന്‌ ഇനിയും അരമണിക്കൂറ്‍ ബാക്കിയുണ്ട്‌. കൃത്യമായി പറഞ്ഞാല്‍ ൧൯൮൯ ജനുവരി ൩൦-ാം തീയതി രാവിലെ ൧൦.൩൦. അപ്പോള്‍ കല്‍പ്പറ്റയിലെ പൊലീസ്‌ സ്റ്റേഷനില്‍ വിജിലന്‍സ്‌ ഡി. വൈ. എസ്‌. പി. സണ്ണി എബ്രഹാം ഒരു കേസ്‌ രജിസ്റ്റര്‍ ചെയ്തു. റവന്യു വകുപ്പിലെ മൂന്ന്‌ ചെറുകിട ഉദ്യോഗസ്ഥന്‍മാരുടെ പേരിലുള്ള അഴിമതിക്കേസായിരുന്നൂ അത്‌. പാവപ്പെട്ട ഏഴ്‌ തൊഴിലാളികള്‍ക്ക്‌ വയനാട്‌ മലന്തോട്ടത്തിലുള്ള സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ്‌ ആരോപണം. ഭൂമിയുടേയും അവിടെയുണ്ടായിരുന്ന മരങ്ങളുടെയും വില കുറച്ച്‌ കാണിച്ച്‌, സര്‍ക്കാരിന്‌ ൬൬,൦൦൦ രൂപയിലധികം നഷ്ടപ്പെടുത്തി എന്ന്‌ ഉദ്യോഗസ്ഥന്‍മാരുടെ പേരില്‍ കുറ്റം ചുമത്തി. സര്‍ക്കാരിന്‌ നഷ്ടം വരുത്താന്‍ ഇവരെ പ്രേരിപ്പിച്ചതെന്താണ്‌?പട്ടയം കൊടുക്കുന്നതു സംബന്ധിച്ച ഇടപാടുകളുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥണ്റ്റെ അനുജണ്റ്റെ പേരില്‍ അഞ്ച്‌ ഏക്കര്‍ സ്ഥലം കോഴയായി വാങ്ങി എന്നാണ്‌ വിജിലന്‍സ്‌ കുറ്റപ്പെടുത്തിയത്‌. കങ്ങഴ കുളങ്ങര വീട്ടില്‍ സയ്യ്ദ്‌ മുഹമ്മദ്‌ റാവുത്തറുടെ മകന്‍ കെ.പി.അബ്ദുള്‍ ജബ്ബാര്‍ തണ്റ്റെ സഹോദരന്‍ അബ്ദുള്‍ സത്താറിണ്റ്റെ പേരില്‍ അഞ്ച്‌ ഏക്കര്‍ സ്ഥലം എഴുതി മേടിച്ചു എന്നാണ്‌ കേസിണ്റ്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്‌. മുമ്പ്‌ പുറക്കാടി വില്ലേജ്‌ ഓഫീസറായിരുന്ന അബ്ദുള്‍ ജബ്ബാറിനെ ഒന്നാം പ്രതി ആക്കിയും മുമ്പ്‌ പുല്‍പ്പള്ളി ഫര്‍ക്ക റവന്യൂ ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ. കേശവനെ രണ്ടാം പ്രതിയാക്കിയും അമ്പലവയല്‍ കോളനി വല്‍ക്കരണപദ്ധതിയുടെ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറായിരുന്ന സ്റ്റാന്‍ലി സത്യനേശനെ മൂന്നാം പ്രതിയാക്കിയുമാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരായ ഇവര്‍ വ്യാജ രേഖകള്‍ ഉണ്ടാക്കുകയും രേഖകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു കൊണ്ട്‌ സര്‍ക്കാര്‍ ഭൂമിയുടെയും അവിടെയുണ്ടായിരുന്ന മരങ്ങളുടെയും വില കുറച്ച്‌ കാണിച്ചും സര്‍ക്കാരിന്‌ നഷ്ടം വരുത്തിയുമാണ,്‌ ഏഴ്‌ പേര്‍ക്ക്‌ പട്ടയം കൊടുത്തത്‌ എന്ന്‌ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. ൧൯൮൨ മെയ്‌ മൂന്നാം തീയതിക്കും ൧൯൮൨ സെപ്റ്റംബര്‍ ൧൨-ാം തീയതിക്കും ഇടയിലാണ്‌ കുറ്റ കൃത്യം നടന്നത്‌. ൧൯൮൯ ജനുവരിയില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യുമ്പോഴേക്കും വിവാദപരമായ സര്‍ക്കാര്‍ ഭൂമിയിലെ വളരെയേറെ വൃക്ഷങ്ങള്‍ വെട്ടിമാറ്റിയിരുന്നു. അതിനാല്‍ സര്‍ക്കാരിന്‌ കൃത്യമായി എത്ര നഷ്ടം വന്നിട്ടുണ്ടെന്ന്‌ കണക്കാക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അഴിമതി നിരോധന നിയമം അനുസരിച്ച്‌ കോഴ കൊടുക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റം തന്നെയാണ്‌. ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും ഇത്‌ കുറ്റകൃത്യം ആണ്‌. കോഴയായി കൊടുത്തിട്ടുള്ളത്‌ ഭൂമിയാണ്‌. പണമോ മറ്റെന്തെങ്കിലും സാധനമോ അല്ല. ഭൂമിയാണെങ്കില്‍ രേഖാമൂലം മാത്രമേ കൈമാറ്റം ചെയ്യാനാവൂ. അതിനാല്‍ കോഴ കൊടുത്ത ആള്‍ ആരാണെന്ന്‌ വിജിലന്‍സിന്‌ നന്നായി അറിയാമായിരുന്നു. എന്നിട്ടും ആ പേര്‍ പ്രഥമവിവര റിപ്പോര്‍ട്ടില്‍ നിന്ന്‌ വിജിലന്‍സ്‌ മറച്ചു വച്ചു. തങ്ങള്‍ക്ക്‌ പൈതൃകമായി കിട്ടിയതെന്ന്‌ അവകാശപ്പെടുന്ന അഞ്ച്‌ ഏക്കര്‍ സ്ഥലമാണ്‌ എം. പി.വീരേന്ദ്രകുമാറും സഹോദരനും കോഴയായി കൊടുത്തതെന്ന്‌ രേഖകളില്‍ പ്രകടമായിരുന്നു. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരിക്കുമ്പോഴാണ്‌ വിജിലന്‍സ്‌ വകുപ്പ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുന്നത്‌. ജനതാദള്‍ നേതാവ്‌ എം പി വീരേന്ദ്രകുമാര്‍ അന്ന്‌ നിയമസഭാംഗമായിരുന്നു. രണ്ട്‌ ദിവസം മാത്രം വനം മന്ത്രിയായപ്പോള്‍ റിസര്‍വ്വ്‌ വനത്തില്‍ നിന്ന്‌ ഒറ്റ മരം പോലും മുറിക്കരുതെന്ന്‌ ആജ്ഞാപിച്ചതിണ്റ്റെ പേരില്‍ പ്രകൃതി സംരക്ഷണത്തിണ്റ്റെ പ്രവാചകനും പ്രചാരകനുമായി സ്വയം അവരോധിച്ചുകൊണ്ട്‌ നടക്കുകയായിരുന്നു അപ്പോള്‍ അദ്ദേഹം. കഴിഞ്ഞ മൂന്ന്‌ ദശാബ്ദത്തിനിടയില്‍ മാറി മാറി കേരളം ഭരിച്ച മുന്നണികളുടെ തത്വദീക്ഷയില്ലാത്ത സമീപനങ്ങളുടെ നീണ്ട കഥയില്‍ ഒരു അദ്ധ്യായംമാത്രമാണ്‌ ൧൯൮൯ലെ ഒന്നാം നമ്പറായി രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ്‌ കേസ്‌. ഈ കേസിണ്റ്റെ ചരിത്രവും ഇന്നേവരെ ഭരണാധികാരികള്‍ കൈക്കൊണ്ട നടപടികളും മുന്നണികളുടെയും കൂറു മാറുന്ന രാഷ്ട്രീയ കക്ഷികളുടെയും കാപട്യം വ്യക്തമാക്കും. ൧൯൮൩ നവംബര്‍ ൧൮-ാം തീയതി എ.എം മാത്യു എന്ന കര്‍ഷകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു റിട്ട്‌ ഹര്‍ജി(ഒ.പി. നമ്പര്‍ ൧൦൦൪൪/൮൩)യില്‍ ഉണ്ടായ വിധിയെ തുടര്‍ന്നാണ്‌ വിജിലന്‍സ്‌ കേസ്‌ ഉണ്ടായത്‌. കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പുകാരനായ കെ.എം മാത്യു ആണ്‌ റിട്ട്‌ ഹര്‍ജി ബോധിപ്പിച്ചത്‌. വയനാട്‌ ജില്ലയിലെ മലന്തോട്ടത്തില്‍ ഏഴ്‌ തൊഴിലാളികള്‍ക്കായി മൂന്ന്‌ മുതല്‍ അഞ്ച്‌ ഏക്കര്‍ വരെ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്‌ റദ്ദാക്കണമെന്നായിരുന്നു റിട്ട്‌ ഹര്‍ജിയിലെ അപേക്ഷ. ഈ ഭൂമി പതിച്ചു കൊടുക്കുന്നതിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്നും പ്രസ്തുത ഭൂമിയിലുള്ള വാന്‍ മരങ്ങള്‍ മുറിച്ചു വിറ്റു കാശാക്കാനുള്ള ഗൂഢാലോചന ഉണ്ടെന്നും മാത്യു ആരോപിച്ചു. ജനതാദള്‍ നേതാവ്‌ എം പി വീരേന്ദ്രകുമാറിണ്റ്റെ സഹോദരന്‍ എം പി ചന്ദ്രനാഥനില്‍ നിന്ന്‌, അവരവകാശപ്പെടുന്ന കൈവശാവകാശം, വിലയ്ക്കു വാങ്ങിച്ചവര്‍ക്കാണ്‌ സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നത്‌. ജോസഫ്‌ ഗ്രൂപ്പിണ്റ്റെ വയനാട്‌ ജില്ലാ പ്രസിഡണ്റ്റ്‌ കെ എംദേവസ്യ ഇടനിലക്കാരനായി കൈക്കൂലി മേടിച്ച്‌ കൊണ്ട്‌ സര്‍ക്കാരിനെ സ്വാധീനിച്ച്‌ നിയമവിരുദ്ധമായി സര്‍ക്കാരില്‍ നിന്ന്‌ പട്ടയം മേടിച്ചു കൊടുത്തുവെന്നാണ്‌ മാണി ഗ്രൂപ്പുകാരണ്റ്റെ പരാതി. ഹര്‍ജിയോടൊപ്പം, ദേവസ്യ എഴുതിയതായി പറയുന്ന ഒരു കത്തും ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. നിങ്ങള്‍ യൂനിസ്‌ വശം കൊടുത്തയച്ച ൩൦,൦൦൦ രൂപ എനിക്കു കിട്ടി എന്ന്‌ പറഞ്ഞു തുടങ്ങുന്ന കത്ത്‌ എ എം സൂപ്പിഹാജിക്ക്‌ ൧൯൮൨ നവംബര്‍ ൧൯-നു അയച്ചതാണ്‌. അഴിമതി നിറഞ്ഞ ഭൂമി ഇടപാടുകളില്‍ ഇടനിലക്കാരനാണെന്ന്‌ ഹര്‍ജിക്കാരന്‍ ആരോപിച്ച എ പി സൂപ്പി ഹാജിക്കുള്ളതാണ്‌ ദേവസ്യയുടെ കത്ത്‌. സൂപ്പി ഹാജിയും ഹര്‍ജിയിലെ എതിര്‍കക്ഷിയായിരുന്നു. ഞാന്‍ മന്ത്രിയുമായി കാര്യങ്ങളെല്ലാം സംസാരിച്ചിട്ടുണ്ട്‌. കാര്യങ്ങള്‍ വളരെ രഹസ്യമായിരിക്കണം. സ്ഥലം ശ്രീ വീരേന്ദ്രകുമാറിണ്റ്റെ കൈവശമായതിനാല്‍ ഭരണപക്ഷത്തുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ എതിരാകുമെന്ന്‌ പ്രത്യേകം കരുതണം എന്ന്്‌ സൂപ്പി ഹാജിക്ക്‌ ദേവസ്യ അയച്ച കത്തില്‍ പറയുന്നു. മാതൃഭൂമിയുടെ മനേജിങ്ങ്‌ ഡയറക്ടറായ വീരേന്ദ്രകുമാറിന്‌ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി സംഗതികള്‍ രഹസ്യമായി നടത്താന്‍ കഴിയുമെന്ന്‌ പില്‍ക്കാല സംഭവങ്ങള്‍ വ്യക്തമാക്കി. എനിക്ക്‌ ഉടനെ തന്നെ ഒരു ലക്ഷം രൂപ എത്തിച്ചു തരണമെന്നാണ്‌ ദേവസ്യ സൂ പ്പി ഹാജിയോട്‌ ആവശ്യപ്പെടുന്നത്‌. ഈ കത്ത്‌ ഹൈക്കോടതിയുടെ കസ്റ്റഡിയില്‍ ഭദ്രമായി സൂക്ഷിക്കണമെന്ന്‌ അപേക്ഷിച്ച്‌ മറ്റൊരു അപേക്ഷയും ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ച്‌ ജസ്റ്റിസ്‌ ശിവരാമന്‍ നായര്‍ കത്ത്‌ ഭദ്രമായി സൂക്ഷിക്കാന്‍ ഉത്തരവിട്ടു. പിന്നീട്‌ ൧൯൮൪ ല്‍ റിട്ട്‌ ഹര്‍ജി ജസ്റ്റിസ്‌ കെ പി രാധാകൃഷ്ണ മേനോന്‍ മുമ്പാകെ വാദത്തിന്‌ വന്ന അവസരത്തില്‍ ഈ കത്തൊന്നും പരാമര്‍ശ വിഷയമായില്ല. ഏഴു പേര്‍ക്കും പട്ടയം കൊടുത്തു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ ശരി പകര്‍പ്പുകള്‍ തെളിവ്‌ രേഖകളായി എ എം മാത്യു ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. സര്‍ക്കാരിനു വേണ്ടി റ വന്യു വകുപ്പിലെ അന്നത്തെ ഡെപ്യൂട്ടി സെക്രട്ടറി കെ. രാമമൂര്‍ത്തിയാണ്‌൧൯൮൪ മാര്‍ച്ച്‌ ൭-ാം തീയതി എതിര്‍ സത്യവാങ്ങ്‌ മൂലം ബോധിപ്പിച്ചത്‌. അഡീഷണല്‍ അഡ്വക്കറ്റ്‌. ജനറല്‍ ടി സി എന്‍ മേനോന്‍ സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി. സംഗതികളെല്ലാം നടപടി ക്രമം അനുസരിച്ചാണ്‌ നടന്നിട്ടുള്ളതെന്ന്‌ അഡീഷണല്‍ അഡ്വക്കറ്റ്‌. ജനറല്‍ ബോധിപ്പിച്ചത്‌ അംഗീകരിച്ചു കൊണ്ടാണ്‌. ജസ്റ്റിസ്‌ കെ പി രാധാകൃഷ്ണമേനോന്‍ ൧൯൮൩ ലെ ൧൦൦൪൪ ആയുള്ള റിട്ട്‌ ഹര്‍ജിയില്‍ ഉത്തരവിട്ടത്‌. കേരള കോണ്‍ഗ്രസിണ്റ്റെ മാണി ഗ്രൂപ്പുകാരനായ ഹര്‍ജിക്കാരന്‍, ജോസ ഫ്‌ ഗ്രൂപ്പുകാരനായ ദേവസ്യയ്ക്കെതിരെ യാണ്‌ കൈക്കൂലി ആരോപണം നടത്തിയത്‌. രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക്‌, ഹായ്‌ ക്കോടതിയെ വേദിയാക്കാന്‍ ഉദ്ദേശിക്കു ന്നില്ല എന്ന പരാമര്‍ശത്തോടെ (ജസ്റ്റിസ്‌.കെ.പി.രാധാകൃഷണ മേനോന്‍) കേസ്‌ അവസാനിപ്പിച്ചു. എന്നാല്‍ മനസ്സാക്ഷിക്കുത്ത്‌ കാരണം ആയിരിക്കണം ജസ്റ്റിസ്‌ കെ പി രാധാകൃഷ്ണ മേനോന്‍ മറ്റൊരു കാര്യം കൂടി പറഞ്ഞു. തക്കതായ നിയമോപദേശം ഉണ്ടെങ്കില്‍ ഹര്‍ജിക്കാരന്‍ മാത്യുവിന്‌ യുക്തമായ മറ്റ്‌ വേദികളില്‍ പരാതി ബോധിപ്പാക്കാവുന്നതാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ൧൯൮൪ ഒക്ടോബര്‍ ൨൫-ാംതീയതിയാണ്‌ റിട്ട്‌ ഹര്‍ജി തള്ളിക്കൊണ്ട്‌ ഹൈക്കോടതി ഉത്തരവുണ്ടായത്‌. അതിന്‌ ശേഷമാണ്‌ എ എം മാത്യു വിജിലന്‍സിന്‌ പരാതി കൊടുക്കുന്നത്‌. ആദ്യം രേഖകള്‍ പരിശോധിക്കാനായി ൮൪ ലെ ൨൧൫൯൪-ാം നമ്പര്‍ ഉത്തരവ്‌ പ്രകാരം വിജിലന്‍സ്‌ ആസ്ഥാനത്ത്‌ നിന്ന്‌ നിര്‍ദ്ദേശമുണ്ടായി. പിന്നീട്‌ ൧൯൮൫ല്‍ ബി-൧൧ -൧൫൪൨൨ നമ്പറായി വിശദമായ അന്വേഷണം നടത്താനും വിജിലന്‍സ്‌ ആസ്ഥാനത്ത്‌ നിന്നും ഉത്തരവിട്ടു. ഹൈക്കോടതി മുന്‍പാകെ അന്നത്തെ ഐക്യ ജനാധിപത്യ മുന്നണി ബോധിപ്പിച്ച എതിര്‍ സത്യവാങ്ങ്‌ മൂലവും അതോടൊപ്പമുളള രേഖകളും വമ്പിച്ച ഒരു ഗൂഢാലോചനയുടെ വ്യക്തമായ സൂചന നല്‍കുന്നുണ്ട്‌. പൊതുമുതല്‍ കൊള്ള ചെയ്യുന്നതിന്‌ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥന്‍മാരും വ്യാപാരികളും ചേര്‍ന്ന്‌ നടത്തിയ ഈ ഗൂഢാലോചനയില്‍ ഇടത്‌ ജനാധിപത്യ മുന്നണിയെന്നോ ഐക്യ ജനാധിപത്യ മുന്നണിയെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. ൧൯൮൨ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ ഇതേ പോലെ നാലു പേര്‍ക്ക്‌ സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തിട്ടുണ്ടെന്ന്‌ അഡീഷണല്‍ അഡ്വ: ജനറല്‍ ടി സി എന്‍ മേനോന്‍ ബോധിപ്പിച്ചിരുന്നു. ഐക്യ ജനാധിപത്യ മുന്നണിയുടെ ഭരണ കാലത്തും അദ്ദേഹം തന്നെയാണ്‌ ആ സ്ഥാനത്ത്‌ തുടര്‍ന്നത്‌. സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തു കൊണ്ടുള്ള ഉത്തരവുകള്‍ സ്വയം അഴിമതിക്കഥകള്‍ വിളിച്ചു പറയും. പട്ടയം കിട്ടിയ ഏഴു പേരില്‍ ആര്‍ക്കും തന്നെ പ്രതി വര്‍ഷം (മാസത്തിലല്ല) ൨൫൦൦ രൂപയിലധികം വരുമാനം ഇല്ലെന്നാണ്‌ സര്‍ക്കാര്‍ ബോധിപ്പിച്ചത്‌. അവരിലൊരാള്‍ക്ക്‌ ൫൬ സെണ്റ്റ്‌ സ്ഥലവും മറ്റൊരാള്‍ക്ക്‌ ൧൦ സെണ്റ്റ്‌ സ്ഥലവുമല്ലാതെ വേറെ സ്ഥലം ഇല്ലെന്നും എല്ലാം ചട്ടമനുസരിച്ചാണ്‌ നട ന്നിട്ടുള്ളതെന്നു സര്‍ക്കാര്‍ തീര്‍ത്തു പറഞ്ഞു. കൊടുത്തു കഴിഞ്ഞ പട്ടയങ്ങ എല്‍ റദ്ദാക്കണമെന്നും, ഉടനെ തന്നെ ഇതേ പോലെ മറ്റുള്ളവര്‍ക്ക്‌ പട്ടയം കൊടുക്കാ ന്‍ നടത്തുന്ന നീക്കം തടയണമെന്നും ഹര്‍ജിക്കാരന്‍ അപേക്ഷിച്ചിരുന്നു. പട്ട യം കിട്ടിയവര്‍ക്കു വേണ്ടി യു എം യൂന സ്‌ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂല ത്തില്‍, പട്ടയം കിട്ടിയവരാരും വീരേന്ദ്ര കുമാറില്‍ നിന്ന്‌ ഒരു സ്ഥലത്തിണ്റ്റെയും കൈവശാവകാശം വാങ്ങിച്ചിട്ടില്ലെന്നാ ണ്‌ പറഞ്ഞത്‌. ഹൈക്കോടതിയില്‍ നിന്ന്‌ എന്തെങ്കിലും പരാമര്‍ശം ഉണ്ടായാല്‍ അത്‌ വീരേന്ദ്രകുമാറിനെ ബാധിക്കരുതെന്ന ഗൂഢഉദ്ദേശം എതിര്‍സത്യവാങ്ങ്‌ മൂലത്തില്‍ നിന്ന്‌ മനസ്സിലാക്കാം. ആദ്യമൊക്കെ തണ്റ്റെ അനുജന്‍ ചന്ദ്രനാഥ്‌ ആണ,്‌ സര്‍ക്കാര്‍ ഭൂമിയില്‍ പൈതൃകമായി കിട്ടിയ കൈവശാവകാശം വിറ്റതെന്ന്‌ വരുത്താനായിരുന്നു വീരേന്ദ്രകുമാറിണ്റ്റെയും വ്യഗ്രത. സത്യത്തില്‍ നിയമവിരുദ്ധമായ ഈ ഇടപാടുകളില്‍ വീരേന്ദ്രകുമാറിണ്റ്റെ സഹോദരന്‍ ചന്ദ്രനാഥന്‍ നടത്തിയ കച്ചവടം ഒരു പരീക്ഷണം മാത്രമായിരുന്നു. അത്‌ വിജയിച്ചാല്‍ ചേട്ടനും അനുജനും കൂടി നടത്തിയ കച്ചവടം ഉറപ്പിക്കാമെന്നായിരുന്നു, മരക്കച്ചവടക്കാരുമായി ഗൂഢാലോചന നടത്തി തയ്യാറാക്കിയ പദ്ധതി. സര്‍ക്കാര്‍ ബോധിപ്പിച്ച എതിര്‍ സത്യവാങ്ങ്‌ മൂലത്തില്‍ സൂത്രത്തില്‍ ഒരു പ്രസ്താവന നടത്തിയത്‌ ശ്രദ്ധിക്കേണ്ടതാണ്‌. സര്‍ക്കാര്‍ സ്ഥലം പതിച്ചു കിട്ടുന്നതിന്‌ വേറെയും പതിമൂന്ന്‌ അപേക്ഷകള്‍ കിട്ടിയിട്ടുണ്ടെന്ന്‌ ഇതില്‍ പറയുന്നു. ഈ സ്ഥലം എം പി വീരേന്ദ്രകുമാറിണ്റ്റെയും സഹോദരന്‍ ചന്ദ്രനാഥിണ്റ്റെയും കൂട്ടായ കൈവശത്തിലുള്ളതാണ്‌. അത്‌ പതിച്ചു കിട്ടാനായി പതിമൂന്ന്പേര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ ൧൯൮൨ സെപ്റ്റംബര്‍ ൨൩-ാം തീയതി വിശദമായ റിപ്പോര്‍ട്ടു സമര്‍പ്പിക്കാനായി പുറക്കാടി വില്ലേജ്‌ ഓ ഫീസര്‍ക്ക്‌ അയച്ചിട്ടുണ്ടെന്നാണ്‌ സര്‍ ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്‌. ഈ അപേക്ഷകള്‍ക്ക്‌ പിന്നീട്‌ എന്തു സംഭവിച്ചു എന്ന്‌ അറിവില്ല. പക്ഷേ അനുജന്‍ ഒറ്റയ്ക്ക്‌ വില്‍പന നടത്തിയ സ്ഥലം പതിച്ചു കൊടുത്തതിനെതിരെ ഉണ്ടായ റിട്ട്‌ ഹര്‍ജി തള്ളിയപ്പോള്‍ വീരേന്ദ്രകുമാറിണ്റ്റെ ദുഷ്ടലാക്ക്‌ വീണ്ടും പുറത്തു വന്നു. കേസിണ്റ്റെ വിധിയെക്കുറിച്ച്‌ മാതൃഭൂമിയില്‍ വന്ന റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടത്‌ പതിമൂന്ന്‌ അപേക്ഷകളിലുംകൂ ടി പട്ടയങ്ങള്‍ കൊടുക്കുന്നതിന്‌ ഹായ്‌ ക്കോടതിയുടെ അനുമതി ഉണ്ടെന്ന മട്ടിലാണ്‌. ഈ കേസിലെ രേഖകള്‍ വിജിലന്‍സ്‌ അധികാരികള്‍ സത്യസന്ധമായി പരിശോധിച്ചിരുന്നുവെങ്കില്‍ ഇതിനകംതന്നെ എം പി വീരേന്ദ്രകുമാറും അദ്ദേഹത്തിണ്റ്റെ അനുജന്‍ ചന്ദ്രനാഥും തടവില്‍ കിടക്കേണ്ടിവരുമായിരുന്നു. സര്‍ക്കാര്‍ ഭൂമിയിലെ കൈവശാവകാശം ആര്‍ക്കെങ്കിലും വില്‍ക്കുന്നതിന്‌ നിയമപ്രകാരം വീരേന്ദ്രകുമാറിനോ ചന്ദ്രനാഥിനോ അവകാശം ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഭൂമിയുടെ കൈവശാവകാശം തങ്ങള്‍ക്ക്‌ പൈതൃകമായി കിട്ടിയതാണെന്നായിരുന്നു ഇരുവരുടെയും അവകാശവാദം രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ കൂടുതല്‍ ഭക്ഷ്യവിള ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി അനുസരിച്ചാണ്‌, സര്‍ക്കാര്‍ ഭൂമി തങ്ങളുടെ അച്ഛന്‍ പത്മപ്രഭ ഗൌഡര്‍ക്ക്‌ നല്‍കിയതെന്നാണ്‌ ഇവര്‍ അവകാശപ്പെട്ടത്‌. അച്ഛണ്റ്റെ മരണശേഷം അദ്ദേഹത്തിണ്റ്റെ പേരിലുണ്ടായിരുന്ന സര്‍ക്കാര്‍ ഭൂമിയുടെ കൈവശാവകാശമാണ്‌ താനും അനുജനും കൂടി കൈമാറിയതെന്ന്‌ വീരേന്ദ്രകുമാര്‍ ഇപ്പോഴും പറയുന്നുണ്ട്‌. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച ഭക്ഷ്യവിളയുടെ കെട്ടുകഥ കുടുംബത്തിനു തന്നെ അപമാനകരമാണെന്ന്‌ എം.പി.വീരേന്ദ്രകുമാര്‍ ഓര്‍ക്കുന്നില്ല. തണ്റ്റെ അച്ഛനുള്‍പ്പെടെ നാലു തലമുറ സോഷ്യലിസ്റ്റുകളാണെന്നാണ്‌ വീരേന്ദ്രകുമാര്‍ വീറോടെ വാദിക്കുന്നത്‌. സ്വാതന്ത്യസമരത്തില്‍ ദേശീയ പ്രസ്ഥാനം മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ അന്തിമ പോരാട്ടത്തിന്‌ ഒരുങ്ങുന്ന കാലമായിരുന്നു അത്‌. അതേ കാലത്ത്‌ ബ്രിട്ടീഷ്‌ പട്ടാളത്തിന്‌ വേണ്ടി കൂടുതല്‍ ഭക്ഷ്യവിളയുണ്ടാക്കാന്‍ സാമ്രാജ്യത്വ സര്‍ക്കാര്‍ ആഹ്വാനം മുഴക്കി. സ്വാതന്ത്യ്ര സമരത്തിന്‌ വേണ്ടി, പ്രവര്‍ത്തിക്കാനോ പ്രാ ണന്‍ വെടിയാനോ ആയിരുന്നു മഹാത്മാഗാന്ധിയുടെ ആഹ്വാനം. ഇന്ത്യയി ലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം ത്യാഗോജ്ജ്വലമായ സമരത്തിലൂടെ ചരിത്രം സൃഷ്ടിക്കുമ്പോള്‍ പത്മപ്രഭ എന്ന സോഷ്യലിസ്റ്റ്‌ നേതാവ്‌ കാപ്പിത്തോട്ടമുണ്ടാക്കുകയായിരുന്നു എന്നാണ്‌ മകന്‍ മാലോകരോട്‌ പറയുന്നത്‌. ഹ്രസ്വകാല ഭക്ഷ്യവിളകള്‍ ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ബ്രിട്ടീഷ്‌ സര്‍ക്കാറിണ്റ്റെ പദ്ധതി. കാപ്പിത്തോട്ടമുണ്ടാക്കുന്നത്‌ അതിണ്റ്റെ ഭാഗമേ ആയിരുന്നില്ല. ഭൂപരിഷ്കരണ നിയമത്തിലെ ഭൂപരിധിയില്‍ നിന്ന്‌ കൈയേറ്റ ഭൂമിയെ രക്ഷിച്ചെടുക്കാന്‍ കണ്ടെത്തിയതാണ്‌ ഈ കാപ്പിത്തോട്ട കഥ. കാരണം ഭൂപരിഷ്കരണ നിയമത്തിലെ പരിധി വ്യവസ്ഥയില്‍ നിന്ന്‌ തോട്ടങ്ങളെ ഒഴിവാക്കിയിട്ടുണ്ട്‌. വീരേന്ദ്രകുമാര്‍ കെട്ടിച്ചമച്ച കഥയനുസരിച്ച്‌ തന്നെ ഓരോ വര്‍ഷവും പുതു ക്കി നല്‍കുന്ന പുഞ്ചചീട്ട്‌ അനുസരിച്ചാണ്‌ സര്‍ക്കാര്‍ ഭൂമി കര്‍ഷകന്‌ കൈവശത്തില്‍ നല്‍കുന്നത്‌. അങ്ങനെ കൈവശത്തില്‍ കിട്ടിയെന്നവകാശപ്പെടുന്ന സര്‍ക്കാര്‍ ഭൂമി മറ്റാര്‍ക്കും കൈമാറാന്‍ പറ്റില്ലെന്ന്‌ വീരേന്ദ്രകുമാറിനും സഹോദരനും നല്ലവണ്ണം അറിയാമായിരുന്നു. ഈ ഭൂമി കൂടി കൂട്ടിച്ചേര്‍ത്തു കൊണ്ടാണ്‌ ഭൂപരിഷ്കരണ നിയമ പ്രകാരം താലൂക്ക്‌ ലാണ്റ്റ്‌ ബോര്‍ഡില്‍ വീരേന്ദ്രകുമാറിണ്റ്റെ കുടുംബം ആദ്യം കണക്ക്‌ ബോധിപ്പിച്ചത്‌. വ്യാജ കണക്ക്‌ നല്‍കിയതിന്‌ വീരേന്ദ്രകുമാറിണ്റ്റെ പേരില്‍ കേസ്‌ എടുക്കാന്‍ ലാണ്റ്റ്‌ ബോര്‍ഡ്‌ ഒരിക്കല്‍ തീരുമാനിച്ചതാണ്‌. പക്ഷേ അതിനകം മാതൃഭൂമി കമ്പനിയുടെ മാനേജിംഗ്‌ ഡയറക്ടറായി തീര്‍ന്ന വീരേന്ദ്രകുമാര്‍ കണക്കുകള്‍ പുതുക്കി ബോധിപ്പിക്കുകയും കേസില്‍ നിന്ന്‌ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമിയില്‍ എങ്ങനെയെങ്കിലും പട്ടയം മേടിച്ചെടുക്കാന്‍ അദ്ദേഹം തീവ്രശ്രമം തുടര്‍ന്നു. ൨൮൫-ാം നമ്പറായി ൧൯൮൦ ഫെബ്രുവരി ൧-ാം തീയതി കുടുബാംഗങ്ങള്‍ തമ്മില്‍ ഉണ്ടാക്കി രജിസ്റ്റര്‍ ചെയ്ത ഭാഗാധാരം തന്നെ ഇതിന്‌ തെളിവ്‌ നല്‍കും. അച്ഛണ്റ്റെ രണ്ടാം ഭാര്യയുടെ പേരില്‍ കാണിച്ചിട്ടുള്ള ൧൫ ഏക്കര്‍ സര്‍ക്കാര്‍ സ്ഥലമൊഴികെ ഈ കുടുംബ ഭാഗാധാരത്തിലെ സ്വത്ത്‌ വിവര പട്ടികയില്‍ കൈവശത്തിലുള്ള സര്‍ക്കാര്‍ സ്ഥലം വേറെയില്ല. പുഞ്ചചീട്ട്‌ പ്രകാരം അച്ഛണ്റ്റെ കൈവശത്തില്‍ കിട്ടിയെന്ന്‌ അവകാശപ്പെടുന്ന മറ്റ്‌ സര്‍ക്കാര്‍ ഭൂമിയില്‍ പട്ടയം ലഭിക്കുന്നതിന്‌ ശ്രമം നടത്തുന്നുണ്ടെന്ന്‌ ഭാഗാധാരത്തില്‍ പറഞ്ഞു. അത്‌ കിട്ടുമ്പോള്‍ വീരേന്ദ്രകുമാറിനും അനുജന്‍ ചന്ദ്രനാഥനും ആയിരിക്കും അതിണ്റ്റെ ഉടമസ്ഥാവകാശമെന്നും ൮൦ ലെ ഭാഗാധാരത്തില്‍ എഴുതിപ്പിടിപ്പിച്ചു. ഗൂഢാലോചന മുമ്പേ തുടങ്ങിയിരുന്നു. പിന്നീടാണ്‌ വയനാട്ടിലും കോഴിക്കോട്ടുമുള്ള മരക്കച്ചവടക്കാരുമായി സര്‍ക്കാര്‍ ഭൂമിയിലെ തിരിമറിയും കച്ചവടവും നടന്നത്‌. ഗൂഢാലോചന നടത്തി വ്യാജ രേഖകള്‍ ഉണ്ടാക്കി വിലയേറിയ മരങ്ങള്‍ വിറ്റ്‌ പണം പങ്കിട്ടെടുക്കുവാന്‍വേണ്ടി കരുതിക്കൂട്ടി നടത്തിയ നിയമ ലംഘനങ്ങളുടെ പരമ്പര തന്നെ ഔദ്യോഗിക രേഖകളില്‍ നിന്ന്‌ തെളിഞ്ഞുവരും. റിട്ട്‌ ഹര്‍ജിയില്‍ വിവാദ വിഷയമായ ഏഴു പട്ടയങ്ങള്‍ അനുവദിച്ചു കൊണ്ടുള്ള ഉത്തരവുകള്‍ തെളിവുരേഖകളായി വന്നിരുന്നു. മൂന്നു മുതല്‍ അഞ്ച്‌ ഏക്കര്‍ വരെയുള്ള സര്‍ക്കാര്‍ ഭൂമിയിലെ കൈവശാവകാശം തങ്ങള്‍ മേടിച്ചത്‌ നല്ല പ്രതിഫലം നല്‍കിയാണെന്ന്‌ പട്ടയം കിട്ടിയ ഏഴു പേര്‍ക്കു വേണ്ടി യൂനസ്‌ ബോധിപ്പിച്ചു. ഭൂമിയുടെ കൈവശാവകാശം വില്‍പന നടത്തിക്കൊണ്ട്‌ വീരേന്ദ്രകുമാറും അനുജനും ഉണ്ടാക്കിയ കരാറുകളനുസരിച്ച്‌ അവര്‍ ൫൦,൦൦൦ രൂപയോളം കൈപ്പറ്റിയാണ്‌ കൈവശാവകാശം ഓരോരുത്തര്‍ക്കും വിറ്റിട്ടുള്ളത്‌. ഇതിനു പുറമെ പട്ടയംകിട്ടിയ ഓരോരുത്തരും ഭൂമിയുടെയും അവിടെയുണ്ടായിരുന്ന മരത്തിണ്റ്റെയും വിലയായി സര്‍ക്കാരിന്‌ ൨൫,൦൦൦ രൂപ മുതല്‍ ൪൫,൦൦൦ രൂപ വരെ വേറെയും കൊടുത്തിട്ടുണ്ട്‌. അതായത്‌ വീരേന്ദ്രകുമാറിനും സഹോദരനും പ്രതിഫലമായി ൩൦,൦൦൦ രൂപ മുതല്‍ ൫൦,൦൦൦ രൂപ വരെയും സര്‍ക്കാരിന്‌ മര വിലയായി വേറെ ൩൦,൦൦൦ രൂപ മുതല്‍ ൫൦,൦൦൦ രൂപ വരെയും പട്ടയം കിട്ടിയവര്‍ കൊടുത്തിട്ടുണ്ടെന്നാണ്‌ ഔദ്യോഗിക രേഖകള്‍ പറയുന്നത്‌. ചുരുക്കത്തില്‍ ൬൦,൦൦൦ രൂപ മുതല്‍ ൮൦,൦൦൦ രൂപ വരെ ചെലവാക്കിയാണ്‌ ഏഴു പേരിലോരോരുത്തരും പട്ടയം മേടിച്ചതെന്നാണ്‌ കണക്ക്‌. അതായത്‌ കൊല്ലത്തില്‍ (മാസത്തിലല്ല) ൨,൫൦൦ രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരും ൩൦ വയസ്സ്‌ ആകാത്തവരുമായ പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ ൬൦,൦൦൦രൂപ മുതല്‍ ൮൦,൦൦൦ രൂപ വരെ ചെലവാക്കിയാണ്‌ പട്ടയം മേടിച്ചതെന്നാണ്‌ രേഖകളില്‍ കാണുന്നത്‌. പ്രബലരായ കച്ചവടക്കാരും വീരേന്ദ്രകുമാര്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളും കൂടി പാവപ്പെട്ട തൊഴിലാളികളുടെ പേരില്‍ നടത്തിയ കൃത്രിമങ്ങളുടെയും കൊടുംവഞ്ചനകളുടെയും സ്വയം സംസാരിക്കുന്ന രേഖകള്‍ കാല്‍ നൂറ്റാണ്ട്‌ മുന്‍പ്‌ തന്നെ വിജിലന്‍സ്‌ വകുപ്പിണ്റ്റെ കൈവശത്തില്‍ കിട്ടിയിട്ടുണ്ട്‌. ൧൯൮൨ല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പുറക്കാടി വില്ലേജ്‌ ഓഫീസര്‍ക്ക്‌ അയച്ച്‌ കൊടുത്തിട്ടുണ്ടെന്നു പറയുന്ന അപേക്ഷകളും ഹൈക്കോടതിയില്‍ ൧൯൮൩ല്‍ വന്ന റിട്ട്‌ ഹര്‍ജി സംബന്ധിച്ച രേഖകളും തന്നെ വ്യാജ രേഖകള്‍ ഉണ്ടാക്കി സര്‍ക്കാരിനെ വഞ്ചിച്ചതിന്‌ വീരേന്ദ്രകുമാറിനെ ശിക്ഷിക്കാന്‍ തക്കവണ്ണമുള്ള തെളിവ്‌ നല്‍കും. ഏഴ്‌ വര്‍ഷം വരെ കഠിന തടവിന്‌ ശിക്ഷിക്കാവുന്നതാണ്‌ ഈ കുറ്റം. ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തിരുന്ന മാത്യുവിണ്റ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുന്നത്‌ ൮൯ലെ രക്തസാക്ഷി ദിനത്തിലാണ്‌ . അതിനു മുന്‍പു തന്നെ, ആഗസ്റ്റ്‌ ൩൦-ാം തീയതി മാനന്തവാടിയിലെ സബ്‌ കളക്ടര്‍ മാരപാണ്ഢ്യന്‍ സര്‍ക്കാരിനു ഒരു റിപ്പോര്‍ട്ട്‌ ബോധിപ്പിച്ചിരുന്നു. അ ൯൩൮൫/ ൮൭(൧) നമ്പറായി സമ ര്‍പ്പിച്ച ഈ റിപ്പോര്‍ട്ട്‌ വയനാട്ടില്‍ വീരേന്ദ്രകുമാറും സഹോദരനും ചേര്‍ന്ന്‌ നടത്തിയ തിരിമറികളുടെയും കൃത്രിമങ്ങളുടെയും തെളിവ്‌ നല്‍കും. ൧൯൬൬ല്‍ കോഴി ക്കോട്‌ ജില്ലാ കളക്ടര്‍ പൊതു ആവശ്യത്തിനു വേണ്ടി സംവരണം ചെയ്ത സര്‍ക്കാര്‍ സ്ഥലമാണ്‌ വീരേന്ദ്രകുമാറും സഹോദരനും ചേര്‍ന്ന്‌ വിറ്റതെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ കൃഷ്ണഗിരി വില്ലേജിലെ ൧൩൫.൧൮ ഏക്കര്‍ സ്ഥലം അച്ഛനും വീരേന്ദ്ര സഹോദരന്‍മാരും അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ൧൯൮൨ ല്‍ ഈ സ്ഥലമാണ്‌ വീരേന്ദ്രകുമാറിണ്റ്റെ സഹോദരന്‍ ചന്ദ്രനാഥന്‍ വിറ്റതും അതിന്‌ സര്‍ക്കാര്‍ പട്ടയം നല്‍കിയതും. ഇതിനും പുറമെ വീരേന്ദ്രകുമാറും സഹോദരനുംകൂടി ൫൦,൦൦൦ രൂപ വീതം പ്രതിഫലം പറ്റി രജിസ്റ്റര്‍ ചെയ്യാത്ത കരാറുകള്‍ വഴി വേറെ പതിമൂന്ന്‌ പേര്‍ക്ക്‌ സര്‍ക്കാര്‍ സ്ഥലം വിറ്റതിണ്റ്റെ വിശദ വിവരങ്ങള്‍ അദ്ദേഹം നല്‍കുന്നുണ്ട്‌. തെക്കേ വയനാട്ടിലെ താലൂക്ക്‌ ലാണ്റ്റ്‌ ബോര്‍ഡ്‌ മുന്‍പാകെയുള്ള രേഖകള്‍ പരിശോധിച്ച സബ്‌ കളക്ടര്‍ പറയുന്നത്‌ ഭൂപരിഷ്കരണ നിയമത്തിലെ ൮൭(൧ അ) അനുസരിച്ച്‌ സമര്‍പ്പിക്കേണ്ട ഭൂപരിധി കണക്ക്‌ വീരേന്ദ്രകുമാറും ചന്ദ്രനാഥനും ഫയല്‍ ചെയ്‌ തതായി കാണുന്നില്ലെന്നാണ്‌. എല്ലാ കേ സുകളിലും രജിസ്റ്റര്‍ ചെയ്യാത്ത കരാറു കള്‍ വഴിയാണ്‌ ഭൂമി വില്‍പന നടന്നിട്ടുള്ളത്‌. അതിനാല്‍ സ്റ്റാമ്പ്‌ നികുതിയിനത്തില്‍ സര്‍ക്കാരിന്‌ കനത്ത നഷ്ടമുണ്ടായിട്ടുണ്ട്‌. ഈ ഭൂമി വില്‍പന യഥാര്‍ത്ഥമല്ലെന്നാണ്‌ ബന്ധപ്പെട്ട വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ തോന്നുന്നത്‌. തങ്ങളുടെ കൈവശത്തിലായിരുന്നു എന്നവകാശപ്പെട്ടുക്കൊണ്ട്‌, ചില ആളുകള്‍ക്ക്‌ ഭൂമി പതിച്ചു കിട്ടാന്‍ വേണ്ടി കുറുക്കു വഴി കണ്ടെത്തിയതാണിതെന്നാണ്‌ ഈ ഭൂമി വില്‍പനയുടെ ശൈലിയും സ്വഭാവവും സൂചിപ്പിക്കുന്നത്‌. അതിനും പുറമെ പൊതു ആവശ്യത്തിന്‌ നീക്കിവച്ച സ്ഥലം എങ്ങനെയാണ്‌ എം പി വീരേന്ദ്രകുമാറിണ്റ്റെയും സഹോദരന്‍ ചന്ദ്രനാഥിണ്റ്റെയും കൈവശത്തില്‍ എത്തിയതെന്ന്‌ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. രജിസ്റ്റര്‍ ചെയ്യാത്ത കരാറുകള്‍ വഴി ഈ സര്‍ക്കാര്‍ സ്ഥലം വില്‍ക്കുന്നതിന്‌ ഇവര്‍ക്കര്‍ഹതയുണ്ടോ എന്നും അറിയേണ്ടിയിരിക്കുന്നു. എല്ലാ വീക്ഷണ കോണിലുടെയും മുഴുവന്‍ സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയാല്‍ മാത്രമേ യാഥാര്‍ത്ഥ്യം പുറത്തു വരൂ. അതിനാല്‍ മലന്തോട്ടം എസ്റ്റേറ്റിണ്റ്റെ (വീരേന്ദ്രകുമാര്‍ പൈതൃകമായി ലഭിച്ചു എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ സ്ഥലം) മുഴുവന്‍ ചരിത്രവും അവിടെ നടന്ന വില്‍പനയും പതിച്ചു കൊടുക്കലും അടുത്ത കാലത്തു ണ്ടായ മരം മുറിച്ചു മാറ്റലും ഉള്‍പ്പെടെയുള്ള സകല കാര്യങ്ങളുടെ ചരിത്രവും ഒരു പ്രത്യേക ഏജന്‍സിയെ കൊണ്ട്‌ അ ന്വേഷണം നടത്തിക്കണമെന്ന്‌ മാര പാണ്ഡ്യന്‍ സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചു. ഭൂമിയും വനസംരക്ഷണവും ആയി ബന്ധപ്പെട്ട എല്ലാ നിയമങ്ങളുടെയും അ ടിസഥാനത്തില്‍ പരിശോധന നടത്തണമെന്നാണ്‌ മാര പാണ്ഡ്യന്‍ തണ്റ്റെ റിപ്പോ ര്‍ട്ടില്‍ ആവശ്യപ്പെട്ടത്‌. ഭൂമി പതിച്ചു കൊടുത്തതിലെ ക്രമക്കേട്‌ സംബന്ധിച്ച്‌ മാത്രമാണ്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുള്ളതെന്ന്‌ തണ്റ്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന്‌ സബ്‌ കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. സ്റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിച്ചതു മുതല്‍ വിവേചന രഹിതമായി മര സമ്പത്ത്‌ നശിപ്പിച്ചതു വരെ വിപുലമായ ക്രമക്കേടുകള്‍ പരന്നു കിടക്കുന്നതിനാല്‍ ഉന്നതതലത്തിലുള്ള അന്വേഷണം കൊണ്ടേ യാഥാര്‍ത്ഥ്യം മുഴുവന്‍ വെളിപ്പെടൂ എന്ന്‌ മാരപാണ്ഡ്യന്‍ തണ്റ്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഈ റിപ്പോര്‍ട്ട്‌ കൊടുത്ത്‌ അഞ്ച്‌ മാസത്തിന്‌ ശേഷമാണ്‌ ൮൯ ലെ രക്തസാക്ഷി ദിനത്തില്‍ കല്‍പറ്റ പോലീസ്‌ സ്റ്റേഷനി ല്‍ ഡി. വൈ. എസ്‌. പി സണ്ണി എബ്രഹാം ഒരു അഴിമതി കേസ്‌ രജിസ്റ്റര്‍ ചെയ്യുന്നത്‌. സര്‍ക്കാര്‍ സ്ഥലം പതിച്ചു കൊടുക്കുമ്പോള്‍ ഭൂമിയുടെയും മരത്തിണ്റ്റെയും വില കുറച്ച്‌ കാണിച്ചു എന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരുടെ പേരിലുള്ള കുറ്റാരോപണം. എന്നാല്‍ വിവാദപരമായ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന്‌ മിക്ക വൃക്ഷങ്ങളും വെട്ടിമാറ്റിക്കഴിഞ്ഞതു കൊണ്ട്‌ ശരിയായ നഷ്ടം കൃത്യമായി കണക്കാക്കാന്‍ ആയിട്ടില്ലെന്ന്‌ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ തന്നെ വിജിലന്‍സ്‌ ഡി.വൈ.എസ്‌.പി.പറഞ്ഞു. വിജിലന്‍സ്‌ കേസ്‌ ഉണ്ടായത്‌ ൮൪ലെ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ്‌. സര്‍ക്കാര്‍ സ്ഥലം പതിച്ചു കൊടുക്കുന്നതിനെതിരായി ൮൩ ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി ബോധിപ്പിച്ച്‌ എ.എം. മാത്യു ത ന്നെയാണ്‌ വിജിലന്‍സിലും പരാതി ബോധിപ്പിച്ചത്‌. മരം മുറിച്ചുമാറ്റുന്നത്‌ നിരോധിക്കണമെന്ന്‌ മാത്യു ഹൈക്കോടതിയില്‍ അപേക്ഷിച്ചതിന്‌ ഫലമുണ്ടായില്ല. ൮൮ല്‍ വിജിലന്‍സ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുമ്പോഴേക്കും ദശലക്ഷക്കണക്കിന്‌ രൂപ വില വരുന്ന മരങ്ങള്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന്‌ വെട്ടിയെടുത്തു കഴിഞ്ഞിരുന്നു. കൊതുകടിക്കെതിരായും പട്ടികടിക്കെതിരായുമുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ച്‌ ഉള്ളതും ഇല്ലാത്തതും ആയ അധികാരം പ്രയോഗിച്ച്‌ ഉത്തരവിടുന്ന ഹൈക്കോടതി ജഡ്ജിമാരുണ്ട്‌. ഈ കേസില്‍ ഹര്‍ജിക്കാരണ്റ്റെ ആവശ്യമെല്ലാം തള്ളിക്കളഞ്ഞ ജഡ്ജിക്ക്‌, വാന്‍ തോതില്‍ മരം വെട്ടി മാറ്റുന്നത്‌ തടയാന്‍ കഴിയാത്തതിണ്റ്റെ ധാര്‍മ്മിക ഉത്തരവാദിത്വമുണ്ട്‌. എന്ത്‌ പ്രേരണ കൊണ്ടാണ്‌ മരവിലയും ഭൂവിലയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ കുറച്ച്‌ കാണിച്ചത്‌? ഭൂമി പതിച്ചു കിട്ടുന്ന പാവപ്പെട്ടവരോടുള്ള അനുകമ്പ മാത്രമാണോ കാരണം? പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഈ പ്രേരണ എന്തൊണെന്ന്‌ വിജിലന്‍സ്‌ ചൂണ്ടിക്കാണിക്കുന്നു. പുറക്കാടി വില്ലേജ്‌ ഓഫീസറായിരുന്ന കെ.പി അബ്ദുള്‍ ജബ്ബാറിണ്റ്റെ സഹോദരന്‍ അബ്ദു സത്താറിണ്റ്റെ പേരില്‍ അഞ്ച്‌ ഏക്കര്‍ എഴുതിക്കൊടുത്തതാണ്‌ കുറ്റകൃത്യത്തിന്‌ പ്രേരണയായതെന്ന്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ പറയുന്നു. അഴിമതി നിരോധന നിയമം അനുസരിച്ചു ഉദ്യോഗസ്ഥന്‍മാരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്‌. കോഴ വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരവുമാണ്‌. പണമോ മറ്റു സമ്മാനങ്ങളോ ആയിട്ടല്ല കോഴ കൊടുത്തിരിക്കുന്നത്‌. ഭൂമി തന്നെയാണ്‌ കോഴ കൊടുത്തിരിക്കുന്നത്‌. ആ ഭൂമിയാകട്ടെ രേഖാമൂലമല്ലാതെ കൈമാറാനും പറ്റില്ല. ഭൂമി പതിച്ചു കിട്ടിയവരാര്‍ക്കും തന്നെ ൫൦ സെണ്റ്റില്‍ കൂടുതല്‍ ഭൂമി കൈവശത്തിലില്ലെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു. അപ്പോള്‍ പിന്നെ ആരാണ്‌ ഈ ഇടപാടുകള്‍ നടത്തിക്കാട്ടാനായി ൫ ഏക്കര്‍ കോഴ കൊടുത്തത്‌.അത്‌ ചെയ്തവര്‍ എംപി വീരേന്ദ്രകുമാറും അദ്ദേഹത്തിണ്റ്റെ സഹോദരന്‍ ചന്ദ്രനാഥനും അല്ലാതെ മറ്റാരുമല്ല, ഇവര്‍ ചേര്‍ന്നാണ്‌ ഭൂമിയുടെ കൈവശാവകാശം വില്‍ക്കുന്നതിണ്റ്റെ കൃത്രിമരേഖ ഉണ്ടാക്കിയത്‌. എന്നിട്ടും ഉദ്യോഗസ്ഥന്‍മാരുടെ പേരില്‍ വില കുറച്ച്‌ കാണിച്ച കുറ്റം മാത്രം ചുമത്തി വിജിലന്‍സ്‌ കേസെടുക്കുകയാണ്‌ ചെയ്തത്‌. അന്ന്‌ ഇടത്പക്ഷ ജനാധിപത്യ മുന്നണിയാണ്‌ കേരളം ഭരിച്ചിരുന്നത്‌. പിന്നീട്‌ വന്ന ഐക്യജനാധിപത്യമുന്നണിയുടെ കാലത്ത്‌ ഉദ്യോഗസ്ഥന്‍മാരുടെ പേരിലുള്ള അഴിമതി കേസ്‌ തേച്ച്മാച്ച്‌ കളയുകയും ചെയ്തു. ഇക്കാലത്ത്‌ എം പി വീരേന്ദ്രകുമാര്‍ പ്രകൃതി സംരക്ഷണത്തിണ്റ്റെ അപോസ്ഥലനായി സ്വയം അവരോധിച്ച്‌ കൊണ്ട്‌ പ്രചരണത്തില്‍ മുഴുകി. നായനാര്‍ മന്ത്രി സഭയില്‍ രണ്ട്‌ ദിവസം മാത്രം വനം മന്ത്രിയാകാന്‍ കഴിഞ്ഞപ്പോള്‍ റിസര്‍വ്വ്‌ വനത്തില്‍ നിന്ന്‌ (സര്‍ക്കാര്‍ ഭൂമിയില്‍ നിന്നല്ല) ഒറ്റ മരം പോലും മുറിക്കരുതെന്ന്‌ ഉത്തരവിട്ടതിണ്റ്റെ പേരില്‍ പ്രചരണ കോലാഹലം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവാദികള്‍ വൃക്ഷ മിത്രം വീരേന്ദ്രകുമാറിനെ പുകഴ്ത്തിപ്പാടി. മാധ്യമങ്ങള്‍ മന:പൂ ര്‍വ്വം സത്യം മറച്ചു വെച്ചു. അപ്പോഴൊ ക്കെ വീരേന്ദ്രകുമാറും മരവ്യാപാരികളും ചേര്‍ന്ന്‌ സര്‍ക്കാര്‍ ഭൂമിയില്‍ വെട്ടിയിട്ടിരുന്ന മരങ്ങള്‍ ചോര്‍ത്തിക്കൊണ്ടു പോ യി വിറ്റു കാശാക്കുകയായിരുന്നു. ഇന്നിപ്പോള്‍ വീരേന്ദ്രകുമാറിനെ സംരക്ഷിക്കാനായി ഐക്യജനാധിപത്യമുന്നണി നേതാക്കള്‍ പടയൊരുക്കം നടത്തുകയാണ്‌. വീരേന്ദ്രകുമാറിന്‌ പൈതൃകമായി കിട്ടിയതാണ്‌ സര്‍ക്കാര്‍ഭൂമിയെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി സമ്മതിപത്രം നല്‍കുന്നു. കെ എം മാണിയും, കുഞ്ഞാലിക്കുട്ടിയും, ആര്‍ ബാലകൃഷ്ണപ്പിള്ളയുമൊക്കെ കൂട്ടത്തില്‍ കൂടിയിട്ടുണ്ട്‌. എന്നാല്‍ ൧൯൮൭ല്‍ തന്നെ കോണ്‍ഗ്രസ്‌ മുഖപത്രമായ വീക്ഷണം വീരേന്ദ്രകുമാര്‍ സര്‍ക്കാര്‍ഭൂമി മറിച്ചു വിറ്റതിനെപ്പറ്റി വലിയ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ൯൦ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വീരേന്ദ്രകുമാര്‍ മറിച്ചു വിറ്റു എന്ന തലക്കെട്ടില്‍ പി.മുഹമ്മദ്‌ എഴുതിയ റിപ്പോര്‍ട്ട്‌ ൧൯൮൭ ഡിസംബര്‍ ൨ ബുധനാഴ്ച വീക്ഷണം വമ്പന്‍ തലക്കെട്ടോടെ പ്രധാനവാര്‍ത്തയായി പ്രസിദ്ധീകരിച്ചു. ഭരണകക്ഷി നേതാവു മാത്രമല്ല ഒരു മരസ്നേഹിയും പ്രകൃതിസ്നേഹിയുമൊക്കെയായാണ്‌ വീരേന്ദ്രകുമാര്‍ അറിയപ്പെടുന്നത്‌. റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. ഭരണ സ്വാധീനമുപയോഗിച്ച്‌ ഇത്രയും ഭീമമായ ഒരു വനഭൂമി വെട്ടിപ്പ്‌ നടത്തിയ വീരേന്ദ്രകുമാറിനെതിരെ ഈ പ്രദേശത്ത്‌ ജനരോഷം ഉയര്‍ന്നു വരുന്നുണ്ട്‌. ഭരണകക്ഷിക്കാര്‍ക്കിടയില്‍തന്നെ മുറുമുറുപ്പും അങ്കലാപ്പും ഉണ്ടായിട്ടുണ്ട്‌. ഈ വെട്ടിപ്പ്‌ തേച്ചു മാച്ചു കളയാന്‍ അണിയറയില്‍ ഇരുന്നുള്ള പോരാട്ടത്തിലാണ്‌ ഇപ്പോള്‍ വീരനും കൂട്ടരും. സര്‍ക്കാര്‍ ഭൂമിയിലെ മരം വെട്ടിയെടുത്ത്‌ തട്ടിക്കൊണ്ടു പോകുന്നതിനെതിരായി യൂത്ത്കോണ്‍ഗ്രസിണ്റ്റെ നേതൃത്വത്തില്‍ സമരം നടന്നത്‌ വീക്ഷണത്തിണ്റ്റെ റിപ്പോര്‍ട്ട്‌ ഓര്‍മ്മിപ്പിക്കുന്നു. അന്നത്തെ കണക്കില്‍ അഞ്ച്‌ കോടി രൂപയോളം വി ലമതിക്കുന്ന മരങ്ങളാണ്‌ വിവാദഭൂമിയിലുണ്ടായിരുന്നത്‌. ഇത്‌ കടത്തിക്കൊ ണ്ടു പോകുന്നതിനെതിരായി പി ടി ജോണിണ്റ്റെ നേതൃത്വത്തില്‍ യൂത്ത്കോ ണ്‍ഗ്രസ്‌ പ്രക്ഷോഭണം നടത്തിയിരുന്നു. കെ പി നൂര്‍ദ്ദീന്‍ ആയിരുന്നു അന്നത്തെ വനം മന്ത്രി. യൂത്ത്കോണ്‍ഗ്രസ്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, വിവാദ ഭൂമിയില്‍ നിന്ന്‌ മരംകടത്തുന്നത്‌ തടഞ്ഞു കൊണ്ട്‌ മന്ത്രി നൂര്‍ദ്ദീന്‍ ഉത്തരവിട്ടിരുന്നു. ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ കൂടുതല്‍ ശക്തനായ വീരേന്ദ്രകുമാറും കൂട്ടരും സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന്‌ മരം കടത്തിക്കൊണ്ടു പോവുകയാണെന്നാണ്‌ വീക്ഷണം പറഞ്ഞത്‌. ഇക്കാലത്തിനിടയില്‍ കടത്താവുന്ന മരമെല്ലാം വീരേന്ദ്രകുമാറും കച്ചവടക്കാരും കടത്തിക്കൊണ്ടുപോയി കാശാക്കി. മാറി മാറി അധികാരത്തില്‍ വന്ന മുന്നണികളും മന്ത്രിമാരും വീരേന്ദ്രകുമാറിണ്റ്റെ ദു:സ്വാധീനത്തിന്‌ വഴങ്ങുകയായിരുന്നു. സ്വാര്‍ത്ഥ താല്‍പര്യം നേടുന്നതിന്‌ മാതൃഭൂമിയുടെ താളുകള്‍ അദ്ദേഹം പണയപ്പെടുത്തി. ഇതിനിടയില്‍ മാധ്യമങ്ങളെ മുഴുവന്‍ വരുതിയ്ക്ക്‌ നിര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. സത്യം പുറത്തു വ രാതിരിക്കാന്‍ അറിഞ്ഞു കൊണ്ടു തന്നെ മാധ്യമങ്ങള്‍ മതില്‍ കെട്ടി. ഇപ്പോള്‍ മാ ര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും അവരുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഈ തട്ടിപ്പിനും വെട്ടിപ്പിനുമെതിരെ നടപടിയെടുക്കുന്നത്‌ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണെന്നാണ്‌ വീരേന്ദ്രകുമാര്‍ മുറവിളി കൂട്ടുന്നത്‌. മുന്‍പൊന്നും തണ്റ്റെ മരം കൊള്ളയെപ്പറ്റി ആര്‍ക്കും പരാതിയുണ്ടായിരുന്നില്ലല്ലോ എന്നാണ്‌ അദ്ദേഹം ചോദിക്കുന്നത്‌. നമ്മുടെ മുന്നണി രാഷ്്ട്രീയം നിയമവാഴ്ചയെ എങ്ങനെ തകര്‍ക്കുന്നു എന്നാണ്‌ ഇത്തരം ചുവടു മാറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്‌. ഇന്നലെവരെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കാരനായിരുന്ന വീരേന്ദ്രകുമാര്‍ പെട്ടെന്ന്‌ എങ്ങനെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശത്രുവായെന്ന്‌ സ്വയം ആലോചിക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്‌. കേസെടുക്കലും കേസൊഴിവാക്കലും മുന്നണി രാഷ്ട്രീയത്തില്‍ സാര്‍വ്വത്രികമായിട്ടുണ്ടെന്ന്‌ ആര്‍ക്കുമറിയാം. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും ഭരണാധികാരികള്‍ ഈ അടവ്‌ പയറ്റുന്നുണ്ട്‌. രാഷ്ട്രീയക്കാരുടെ ഈ കസേരകളിയേക്കാള്‍ പരിഹാസ്യമാണ്‌ മാധ്യമങ്ങളുടെ കൃത്യവിലോപം.വേണ്ടതിനും വേ ണ്ടാത്തതിനും പത്രസ്വാതന്ത്യത്തിണ്റ്റെ പേരില്‍ മുറവിളികൂട്ടുന്നവരാണ്‌ പത്ര മുതലാളിമാരും പത്രാധിപന്‍മാരും പത്ര പ്രവര്‍ത്തകരും. ഭാഗ്യത്തിന്‌ ഇപ്പോള്‍ വീരേന്ദ്രകുമാറിണ്റ്റെ പേരില്‍ ക്രൈംബ്രാ ഞ്ച്‌ കേസെടുത്തിട്ടുള്ളത്‌, പത്രസ്വാതന്ത്യത്തിണ്റ്റെ ലംഘനമാണെന്ന്‌ മാധ്യമ ക്കൂട്ടം അലമുറയിടുന്നില്ല. എന്നാല്‍ മാധ്യമങ്ങളക്കൊണ്ട്‌ തണ്റ്റെ വിഴുപ്പ്‌ ഭാണ്ഡം ചുമപ്പിക്കാന്‍ വീരേന്ദ്രകുമാര്‍ നിരന്തരം പരിശ്രമിച്ചിട്ടുണ്ട്‌. ഭീഷണി കൊണ്ടും പ്രലോഭനം കൊണ്ടും അ ദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ആത്മാഭിമാനം നശിപ്പിച്ചു. തണ്റ്റെ മരക്കൊള്ള മറച്ചു വയ്ക്കാന്‍ വേണ്ടി പ്രകൃതി സംരക്ഷണ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും അതില്‍ വനപാലകരെയും മാധ്യമ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കാനും വീരേന്ദ്രകുമാര്‍ ഒരുമ്പെട്ടു. മാതൃഭൂമി സ്റ്റഡി സര്‍ക്കിളിണ്റ്റെയും മറ്റും പേരില്‍ നടത്തിയ ക്യമ്പില്‍ വീരേന്ദ്രകുമാര്‍ മുഖ്യ പ്രഭാഷകനായി, അദ്ദേഹത്തിണ്റ്റെ അനുജന്‍ ചന്ദ്രനാഥന്‍ പതാകയുയര്‍ത്തി, മകന്‍ എം പി ശ്രേയസ്സ്‌കുമാര്‍ സ്വാഗത സംഘം ചെയര്‍മാനായി. അന്നു വയനാട്‌ ലേഖകനായിരുന്ന മലയിന്‍കീഴ്‌ ഗോപാലക്കൃഷ്ണനെക്കൊണ്ട്‌ പ്രസംഗിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും സാഹിത്യകാരനുമായ സിവിക്‌ ചന്ദ്രനെക്കൊണ്ട്‌ ക്ളാസെടുപ്പിച്ചു. പൊതുമുതല്‍ കൊള്ള ചെയ്തതും പ്രകൃതിസമ്പത്ത്‌ കവര്‍ന്നെടുത്തതും മറച്ച്‌ വയ്ക്കാന്‍ നടത്തിയ ഈ ഹീനശ്രമത്തില്‍ അറിഞ്ഞും അറിയാതെയും പങ്കാളിയായ മാധ്യമപ്രവര്‍ത്തകരും ബുദ്ധി ജീവികളും ഇപ്പോള്‍ പരിഹാസ്യരായി. അറിഞ്ഞു കൊണ്ട്‌ വീരേന്ദ്രകുമാറിണ്റ്റെ വിക്രിയങ്ങളെ വെള്ള പൂശിയവര്‍ ഓരോരുത്തരായി മാളത്തിലൊളിച്ചു തുടങ്ങി. അച്ചണ്റ്റെ അരയില്‍ തുണിയില്ലെന്ന്‌ വിളിച്ചുപറഞ്ഞു കൊണ്ടിരുന്ന കുഞ്ഞിണ്റ്റെ വായ്‌ പൊത്തിപ്പിടിക്കാനാണ്‌ അവര്‍ ശ്രമിച്ചിരുന്നത്‌ അത്‌ കൊണ്ട്‌ ഇപ്പോഴും എം പി വീരേന്ദ്രകുമാര്‍ കള്ളപ്രചരണം തുടരുന്നു. തണ്റ്റെ പേരിലുള്ള ആരോപണങ്ങളെല്ലാം അഴിമതി നിരോധന കമ്മീഷന്‍ പരിഗണിച്ച്‌ തള്ളിയതാണെന്നാണ്‌ അദ്ദേഹം ടെലിവിഷനിലൂടെ പറഞ്ഞു കേട്ടത്‌. സബ്കളക്ടര്‍ മാരപാണ്ഡ്യന്‍ ൧൯൮൮ല്‍ സര്‍ക്കാരിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ പ്രധാനരേഖയായി ഹാജരാക്കിക്കൊണ്ട്‌ ൧൯൯൦ലാണ്‌ വീരേന്ദ്രകുമാറിനെതിരെ അഴിമതി നിരോധന കമ്മീഷന്‍ മുന്‍പാകെ പരാതി വരുന്നത്‌. മാനേജിംഗ്‌ ഡയറക്ടറുടെ താല്‍പര്യത്തിനു വിരുദ്ധമായി പെരുമാറി എന്നാരോപിച്ചു കൊണ്ട്‌ മാതൃഭൂമിയില്‍ നിന്ന്‌ വീരേന്ദ്രകുമാര്‍ പിരിച്ചു വിട്ട പി.രാജനായിരുന്നു പരാതിക്കാരന്‍. ഇന്ന്‌ രാഷ്ട്രീയവൈരാഗ്യം കൊണ്ടാണ്‌ തനിക്കെതിരെ കേസെടുക്കുന്നതെന്ന്‌ വാദിക്കുന്ന വീരേന്ദ്രകുമാര്‍ അന്ന്‌ പറഞ്ഞത്‌ ജോലിയില്‍ നിന്ന്‌ പിരിച്ചു വിട്ടതു കൊണ്ടാണ്‌ പി. രാജന്‍ തണ്റ്റെ പേരില്‍ അഴിമതി അരോപിക്കുന്നതെന്നാണ്‌. വീരേന്ദ്രകുമാര്‍ തന്നെ ഹാജരാക്കിയ കത്തുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ തനിക്കെതിരായുള്ള ആരോപണം പരിശോധിക്കണമെന്ന്‌ പി. രാജന്‍ ആവശ്യപ്പെട്ടു. തന്നെ പിരിച്ചു വിട്ടത്‌ കൊണ്ട്‌ അഴിമതി ആരോപണം ഉന്നയിച്ചതാണോ, അതോ അഴിമതി ആരോപണം ഉന്നയിച്ചതു കൊണ്ട്‌ പി. രാജനെ പിരിച്ചു വിട്ടതാണോ എന്ന്‌ രേഖകള്‍ നോക്കി തീരുമാനിക്കണമെന്ന്‌ പി. രാജന്‍ പറഞ്ഞു. അപ്രസക്തമായ കത്തിടപാടുകളൊക്കെ വീരേന്ദ്രകുമാര്‍ ഹാജരാക്കിയിരുന്നത്‌ അദ്ദേഹത്തിന്‌ തന്നെ വിനയായി. വീരേന്ദ്രകുമാറിണ്റ്റെ ആരോപണം കമ്മീഷനുകള്‍ അവഗണിച്ചതെയുള്ളൂ. കാരണം ജോലിയിലിരിക്കുമ്പോള്‍ തന്നെ പി. രാജന്‍ തണ്റ്റെ മാനേജിംഗ്‌ ഡയറക്ടറായ വീരേന്ദ്രകുമാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു കൊണ്ട്‌ പല കത്തുകളും എഴുതിയിരുന്നു. വ്യക്തിവൈരാഗ്യവാദം വിജിയിച്ചില്ലെങ്കിലും അഴിമതി നിരോധന കമ്മീഷണ്റ്റെ വായ്മൂടാന്‍ വീരേന്ദ്രകുമാറിണ്റ്റെ ദു:സ്വാധീനത്തിന്‌ കഴിഞ്ഞു. ജസ്റ്റിസ്‌ ടി ചന്ദ്രശേഖരമേനോന്‍ അധ്യക്ഷനായ അഴിമതി നിരോധന കമ്മീഷന്‍ മുന്‍പാകെയാണ്‌ ആദ്യം പി. രാജണ്റ്റെ പരാതി വന്നത്‌. നിയമമനുസരിച്ച്‌ അഞ്ച്‌ വര്‍ഷം മുന്‍പുളള കൃത്യങ്ങളുടെ പേരില്‍ നടത്തുന്ന അരോപണം കമ്മീഷന്‍ പരിഗണിക്കാവുന്നതല്ല. എന്നാല്‍ തക്കതായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ കമ്മീഷന്‌ ഈ വ്യവസ്ഥയില്‍ ഇളവ്‌ ചെയ്യാവുന്നതാണ്‌. വീരേന്ദ്രകുമാറിണ്റ്റെ സ്ഥല വില്‍പനയും സര്‍ക്കാരിണ്റ്റെ ഭൂമി പതിച്ചു കൊടുക്കലുമൊക്കെ ൧൯൮൨-൮൩ലാണ്‌ നടന്നത്‌. ൧൯൮൪ലാണ്‌ ആദ്യത്തെ കമ്മീഷന്‍ നിലവില്‍ വരുന്നത്‌. പി. രാജണ്റ്റെ പരാതി ൧൯൯൦ലായിരുന്നു. സമയ പരിധി കഴിഞ്ഞതു കൊണ്ട്‌ നിയമത്തില്‍ സര്‍ക്കാരിനു നല്‍കിയിട്ടുള്ള അധികാരം ഉപയോഗിച്ച്‌ കമ്മീഷനെ കൊണ്ട്‌ അന്വോഷണം നടത്തിക്കണമെന്ന്‌ പി. രാജന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമത്തില്‍ തന്നെയുള്ള പ്രസക്തമായ വകുപ്പ്‌ പ്രകാരം പി. രാജനു തന്നെ കമ്മീഷന്‍ മുന്‍പാകെ പരാതി കൊടുക്കാവുന്നതാണെന്നായിരുന്നു സര്‍ക്കാരിണ്റ്റെ മറുപടി. ഈ മറുപടിയും മാരപാണ്ഡ്യന്‍ ൧൯൮൮ല്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടും രേഖകളായി ചേര്‍ത്തു കൊണ്ടാണ്‌ പി. രാജന്‍ പരാതി ബോധിപ്പിച്ചത്‌. കാലപരിധി കഴിഞ്ഞതു കൊണ്ട്‌ പരാതി പരിഗണിക്കരുതെന്ന്‌ വീരേന്ദ്രകുമാറിനു വേണ്ടി പ്രസിദ്ധ ക്രിമിനല്‍ അഭിഭാഷകന്‍ കുഞ്ഞിരാമമേനോന്‍ വാദിച്ചു. പക്ഷേ വിചാരണയ്ക്ക്ശേഷം കാല പരിധി സംബന്ധിച്ച വാദം ഉന്നയിക്കാവുന്നതാണെന്ന്‌ ചന്ദ്രശേഖര മേനോന്‍ കമ്മീഷന്‍ ഉത്തരവിട്ടു. അഴിമതി നിരോധനകമ്മീഷന്‍ മുന്‍പാകെ പി. രാജന്‍ തന്നെയാണ്‌ തണ്റ്റെ കേസ്‌ വാദിച്ചത്‌. അദ്ദേഹം ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ വീരേന്ദ്രകുമാറിനോടും സര്‍ക്കാരിനോടും ചന്ദ്രശേഖര മേനോന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പരാതിക്കാരനായ പി.രാജനെ വീരേന്ദകുമാറിനു വേണ്ടി അഡ്വ. കുഞ്ഞിരാമ മേനോന്‍ വിസ്തരിക്കുകയും ചെയ്തു. ഇതിനിടയില്‍ കരുണാകരണ്റ്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നിരുന്നു. താമസിയാതെ ജസ്റ്റിസ്‌ ചന്ദ്രശേഖര മേനോന്‍ നിശ്ചിത പ്രായപരിധി കഴിഞ്ഞതു കൊണ്ട്‌ സ്ഥാനമൊഴിഞ്ഞു. ആ സന്ദര്‍ഭം ഉപയോഗിച്ച്‌ കരുണാകരന്‍ സര്‍ക്കാര്‍ മറ്റൊരു കമ്മീഷനെ നിയമിച്ചു. ഇടതുപക്ഷ മുന്നണിക്ക്‌, ഇതിനെതിരെ ശബ്ദിക്കാനുള്ള ധാര്‍മ്മിക അവകാശം ഉണ്ടായിരുന്നില്ല. കാരണം അതിനു മുന്‍പ്‌ കരുണാകരന്‍ സര്‍ക്കാര്‍ നിയമിച്ചിരുന്ന അഴിമതി നിരോധന കമ്മീഷനെ കാലപരിധി കഴിയും മുന്‍പേ തന്നെ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ പിരിച്ചു വിട്ടാണ്‌ ചന്ദ്രശേഖര മേനോന്‍ കമ്മീഷനെ നിയമിച്ചിരുന്നത്‌. കരുണാകരന്‍ സര്‍ക്കാര്‍ അതിന്‌ ശേഷം നിയമിച്ച കമ്മീഷണ്റ്റെ ചെയര്‍മാന്‍ ജസ്റ്റിസ്‌ കെ എ നായരായിരുന്നു. സീനിയര്‍ അഭിഭാഷകനായിരുന്ന രാജാമണി ആക്റ്റിംങ്ങ്‌ ചീഫ്‌ സെക്രട്ടറിയായിരുന്ന സക്കറിയ മാത്യു എന്നിവര്‍ കമ്മീഷനില്‍ അംഗങ്ങളുമായി. ഈ കമ്മീഷന്‍ മുന്‍പാകെയാണ്‌ പിന്നീട്‌ അഴിമതി കേസ്‌ സംബന്ധിച്ച വിചാരണയും വാദങ്ങളും നടന്നത്‌. വീരേന്ദ്രകുമാര്‍ അവകാശപ്പെടുന്നതുപോലെ അഴിമതി ആരോപണങ്ങള്‍ പരിശോധിച്ച്‌ തള്ളിക്കളഞ്ഞു കൊണ്ടുള്ള ഒരു ഉത്തരവല്ല കെഎ നായര്‍ കമ്മീഷനില്‍ നിന്ന്‌ ൧൯൯൩ല്‍ ഉണ്ടായത്‌. എങ്കിലും അഴിമതി നിരോ ധന കമ്മീഷനുകളുടെ വിശ്വാസ്യതയും അന്തസ്സും പൂര്‍ണ്ണമായും നശിപ്പിക്കുന്നതായിരുന്നു അവരുടെ ഉത്തരവ്‌. ആരോപണത്തിനടിസ്ഥാനമായ സംഭവങ്ങള്‍ അഞ്ച്‌ വര്‍ഷത്തെ കാലപരിധിക്കുള്ളില്‍ അല്ല നടന്നത്‌ എന്ന കാരണം പറഞ്ഞ്‌ വിശദമായ അന്വേഷണം നടത്താന്‍ വിസമ്മതിക്കുകയാണ്‌ കമ്മീഷന്‍ ചെയ്തത്‌. ഒരിക്കല്‍ അന്വേഷണം നടത്താന്‍ വിസമ്മതിച്ച സര്‍ക്കാരിന്‌ തന്നെ, ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്താവുന്നതാണെന്ന്‌ കെ എ നായര്‍ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. കമ്മീഷന്‍ മുമ്പാകെ കേസ്‌ വിചാരണ നടക്കുമ്പോള്‍ തന്നെ ൧൯൯൧ മാര്‍ച്ച്‌ ൧൮നു സബ്‌ കലക്ടര്‍ റവന്യൂ ബോര്‍ഡിന്‌ ഒരു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. വീരേന്ദ്രകുമാറും അനുജന്‍ ചന്ദ്രനാഥനും ചേര്‍ന്ന്‌ മലന്തോട്ടത്തിലെ സര്‍ക്കാര്‍ ഭൂമിയുടെ കൈവശാവകാശം വിറ്റത്‌ നിയമ വിരുദ്ധമാണെന്നാണ്‌ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌. വിവാദ ഭൂമിയില്‍ ഇവര്‍ക്ക്‌ അവകാശമോ ഉടമസ്ഥതയോ ഇല്ലെന്നും അവര്‍ സര്‍ക്കാര്‍ഭൂമി കൈമാറ്റം ചെയ്തത്‌ നിയമവിരുദ്ധമാണെന്നും ജില്ലാ കലക്ടര്‍ റവന്യൂ ബോര്‍ഡിനു അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സബ്കളക്ടര്‍ മാരപാണ്ഡ്യന്‍ ആവശ്യപ്പെട്ടത്‌ പോലെ, ഉന്നത തലത്തിലുള്ള ഏജന്‍സിയെക്കൊണ്ട്‌ സമഗ്രമായ അന്വേഷണം നടത്തിച്ചാലേ യഥാര്‍ത്ഥ സ്ഥിതി പുറത്തു വരൂവെന്ന്‌ കലക്ടറും വ്യക്തമാക്കി. ഇക്കാര്യത്തില്‍ വേഗം നടപടിയുണ്ടാകണമെന്ന്‌ ജില്ലാ കലക്ടര്‍ റവന്യൂ ബോര്‍ഡിനോട്‌ അഭ്യര്‍ത്ഥിച്ചു. പക്ഷേ നിയമാനുസൃതം വിശദമായ അന്വേഷണം നടത്താതെ സര്‍ക്കാരിനു ആ ചുമതല വിട്ടുകൊടുക്കുകയാണ്‌ കെ എ നായര്‍ കമ്മീഷന്‍ ചെയ്തത്‌. പ്രാരംഭാന്വേഷണത്തിനു ശേഷം കമ്മീഷന്‍ അഭിപ്രായപ്പെട്ടത്‌ ഇങ്ങനെയാണ്‌. നല്ല വില വാങ്ങി, സ്റ്റാമ്പൊട്ടിക്കാത്ത കടലാസില്‍ രജിസ്റ്റര്‍ ചെയ്യാത്ത കരാറുകള്‍ വഴി സര്‍ക്കാര്‍ഭൂമിയിലെ കൈവശാവകാശം കൈമാറിയെന്നതാണ്‌ ആരോപണത്തിണ്റ്റെ സാരാംശം. ഈ പ്രക്രിയക്കിടയില്‍, കേരള ഭൂപരിഷ്ക്കരണ നിയമം, സ്റ്റാമ്പ്‌ നിയമം, എന്നിവ ലംഘിക്കപ്പെട്ടുവെന്നും പരാതിയുണ്ട്‌. നേരത്തെ വ്യക്തമാക്കിയത്പോലെ നിയമത്തിണ്റ്റെ പരിധിക്കകത്ത്‌ നിന്നേ കമ്മീഷനു പ്രവര്‍ത്തിക്കാനാവൂ. ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തുന്നതിനുള്ള കാലപരിധി ഞങ്ങളുടെ കൈകളെ ബന്ധിച്ചിരിക്കുകയാണ്‌. പക്ഷേ പൊതുതാല്‍പര്യത്തെ കരുതി യുക്തമായ രീതിയില്‍ ഏത്‌ തരത്തിലുള്ള അന്വേഷണം വേണമെങ്കിലും നടത്തുന്നതിന്‌ സര്‍ക്കാരിനു വിലക്കൊന്നുമില്ല. മുമ്പ്‌ പറഞ്ഞ ഏതെങ്കിലും നിയമങ്ങളുടെ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, വ്യവസ്ഥാപിതരായ അധികാരികള്‍ക്ക്‌ അതാത്‌ നിയമങ്ങള്‍ പ്രകാരം നടപടി എടുക്കാവുന്നതാണ്‌. പ്രത്യേകിച്ചു ൧൯൯൧ ജൂണ്‍ ൨൨നു വീരേന്ദ്രകുമാര്‍ സമര്‍പ്പിച്ച പത്രികയില്‍ പറഞ്ഞിരിക്കുന്നത്‌ തനിക്കും അനുജനും ഓഹരിയായി കിട്ടിയ ഭൂമിയിലെ അവകാശം ഒറ്റക്കും കൂട്ടായും കൈമാറിയിട്ടുണ്ടെന്നാണ്‌. അതുകൊണ്ട്‌ അങ്ങനെ ചെയ്യാം. മുമ്പ്‌ പറഞ്ഞത്‌ പോലെ പുഞ്ചചീട്ടു പ്രകാരമുള്ള ഭൂമിയില്‍ അവര്‍ക്ക്‌ കൈവശാവകാശമേയുള്ളൂ. അതിനാല്‍ അത്‌ വാങ്ങാനുദ്ദേശിക്കുന്നവരുമായി അവര്‍ കരാറില്‍ ഏര്‍പ്പെട്ടു. കരാറുകളില്‍ സ്റ്റാമ്പൊട്ടിച്ചിട്ടില്ലെന്ന ആരോപണം വീരേന്ദ്രകുമാര്‍ നിഷേധിക്കുന്നുമില്ല. സ്റ്റാമ്പ്ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാറിനു നഷ്ടമുണ്ടാക്കിയെന്നു അരോപണം തെളിഞ്ഞതിണ്റ്റെ പേരില്‍ മുമ്പ്‌ കേരളത്തില്‍ ഒരു മന്ത്രിക്ക്‌ രാജി വെക്കേണ്ടി വന്നിട്ടുണ്ട്‌. എസ്‌ ആര്‍ പി നേതാവായ ശ്രീനിവാസന്‍ തണ്റ്റെ പാര്‍ട്ടിക്ക്‌വേണ്ടി തിരുവനന്തപുരത്ത്‌ ട്യൂട്ടേഴ്സ്‌ ലെയ്നില്‍ കെട്ടിടം വാങ്ങിച്ചപ്പോള്‍ വില കുറച്ച്‌ കാണിച്ച്‌ സ്റ്റാമ്പ്‌ ഡ്യൂട്ടിയിനത്തില്‍ സര്‍ക്കാരിനു നഷ്ടമുണ്ടാക്കിയെന്നായിരുന്നു ആരോപണം. ആരും അറിയില്ലെന്നമട്ടില്‍ കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ചയെപോലെ മരം മുറിച്ച്‌വിറ്റതും വ്യാജരേഖ ഉണ്ടാക്കിയതുമായ ക്രിമിനല്‍ കുറ്റങ്ങളെപ്പറ്റി കമ്മീഷന്‍ ഒന്നും പറയാതെ വിട്ടു. സര്‍ക്കാരിന്‌ അന്വേഷണം നടത്താവുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന്‌ അത്‌ മറച്ചുവച്ചു. എന്നാല്‍ അഴിമതി നിരോധന കമ്മീഷന്‍ നിയമത്തിലെ അഞ്ച്‌ വര്‍ഷത്തെ പരിധി ബാധിക്കാത്ത ഏറ്റവും ഹീനമായ കുറ്റകൃത്യമാണ്‌ ഇത്‌. കമ്മീഷന്‍ മുമ്പാകെ പി. രാജന്‍ പരാതി ബോധിപ്പിച്ചത്‌ ൧൯൯൦ നവംബറിലാണ്‌. അതിനും മുമ്പുള്ള അഞ്ച്‌ കൊല്ലത്തിനുള്ളിലാണ്‌ മലന്തോട്ടത്തിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന്‌ വിലയേറിയ മരങ്ങള്‍ മുറിച്ചു കടത്തിയതെന്ന്‌ മാരപാണ്ഡ്യണ്റ്റെ റിപ്പോര്‍ട്ടില്‍ നിന്ന്‌ വ്യക്തമാണ്‌. അടുത്ത കാലത്ത്‌ നടന്ന മരം മുറിച്ചു വില്‍ക്കല്‍ അന്വേഷണം നടത്തണമെന്നു അദ്ദേഹം സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നുണ്ട്‌. റിസര്‍വ്വ്‌ വനത്തില്‍ നിന്ന്‌ ഒറ്റ മരം പോലും മുറിക്കരുതെന്ന്‌ വനം മന്ത്രിയായ ഉടന്‍ ഉത്തവിട്ടതിണ്റ്റെ പേരില്‍ ഖ്യാതി നേടിയും പ്രകൃതി പഠന ക്യാമ്പുകള്‍ നടത്തിയും സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിയും വീരേന്ദ്രകുമാര്‍ സ്വയം കൊണ്ടാടുന്ന കാലമായിരുന്നു അത്‌. സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിച്ചു കടത്തുന്നത്‌ മറച്ചു വയ്ക്കാന്‍ നടത്തുന്ന പുകമറയെ സഹായിക്കാനാണ്‌ കമ്മീഷന്‍ സത്യം മറച്ചു വെച്ചത്‌. വീരേന്ദ്രകുമാറിണ്റ്റെ പേരില്‍ മരം മുറിച്ചു കടത്തിയ കുറ്റാരോപണം സര്‍ക്കാരിന്‌ അന്വേഷിക്കാവുന്നതാണെന്ന്‌ പറയാന്‍ കൂടി കമ്മീഷന്‍ വിമുഖത കാണിച്ചു. മരം മുറിക്കാനുള്ള അപേക്ഷകള്‍ തെരഞ്ഞു കൊണ്ടിരിക്കുകയാണെന്നും വനംവകുപ്പു ഉദ്യോഗസ്ഥന്‍മാര്‍ കമ്മീഷന്‌ കമ്പി അടിച്ചിരുന്നു. എന്നാല്‍ ഇത്‌ തെളിവുരേഖയായി അടയാളപ്പെടുത്താതെ പ്രസ്തുത അപേക്ഷകള്‍ കാണാനില്ലെന്നു വനം വകുപ്പ്‌ ഉദ്യോഗസ്ഥന്‍മാര്‍ പിന്നീട്‌ കമ്പിഅടിച്ചതു മാത്രം കമ്മീഷന്‍ തെളിവുരേഖയായി അടയാളപ്പെടുത്തി. രണ്ട്‌ രേഖയും അടയാളപ്പെടുത്തണമെന്ന്‌ പരാതിക്കാരന്‍ ബോധിപ്പിച്ചിരുന്നെങ്കിലും പരാതിക്കാരനെ പോലും അറിയിക്കാതെ രണ്ടാമത്തെ കമ്പി മാത്രം അടയാളപ്പെടുത്തുകയാണ്‌ കെഎ നായര്‍ കമ്മീഷന്‍ ചെയതത്‌. ഇതെല്ലാം നടക്കുന്നതിന്‌ മുന്‍പേ തന്നെ മലന്തോട്ടത്തില്‍ സര്‍ക്കാര്‍ ഏഴ്‌ പേര്‍ക്ക്‌ നല്‍കിയ പട്ടയം റദ്ദാക്കുന്നതിനു നീക്കം തുടങ്ങിയിരുന്നു. വീരേന്ദ്രകുമാറും സഹോദരന്‍ ചന്ദ്രനാഥും നടത്തിയ കൈവശാവകാശ വില്‍പന റദ്ദാക്കുന്നതിനും ൧൯൮൭ ഡിസംബര്‍ ൧൯-ാം തീയതി അന്നത്തെ വയനാട്‌ ജില്ലാകലക്ടര്‍ കെ. സേതുമാധവന്‍ ഉത്തരവിട്ടിരുന്നു. മാനന്തവാടി അസിസ്റ്റണ്റ്റ്‌ കലക്ടര്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ൧൯൬൪ലെ കേരള ഭൂമി പതിച്ചു കൊടുക്കല്‍ ചട്ടങ്ങളിലെ ൮൯(൩) ചട്ടപ്രകാരം നടപടി എടുക്കാന്‍ അമ്പല വയല്‍ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറെ ജില്ലാകലക്ടര്‍ ചുമതലപ്പെടുത്തി. ഏഴു പേര്‍ക്കു പതിച്ചു കൊടുത്തു സര്‍ക്കാര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു കൊടുക്കാതിരിക്കാനാണ്‌ കലക്ടറുടെ ഉത്തരവുണ്ടായത്‌. വീരേന്ദ്രകുമാറും സഹോദരനും പ്രതിഫലം പറ്റി സര്‍ക്കാര്‍ഭൂമിയുടെ കൈവശാവകാശം എഴുതിക്കൊടുത്ത്‌ പറ്റിച്ചതിണ്റ്റെ ദുരന്തഫലം ഈ പാവങ്ങള്‍ ഇപ്പോഴും അനുഭവിക്കുകയാണ്‌. പൈതൃകമായി തങ്ങള്‍ക്ക്‌ കിട്ടിയ ഭൂമിയിലെ കൈവശാവകാശം വില്‍ക്കുക മാത്രമാണ്‌ തങ്ങള്‍ ചെയ്തിരിക്കുന്നതെന്ന്‌ വീരേന്ദ്രകുമാര്‍ ഇപ്പോള്‍ പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം അതിന്‌ പ്രതിഫലം പറ്റിയെന്ന്‌ കരാറുകള്‍ വ്യക്തമാക്കുന്നു. കൈവശാവകാശം ഉണ്ടെങ്കില്‍ തന്നെ അത്‌ വില്‍ക്കുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ ജില്ലാ കലക്ടര്‍ ൧൯൯൧ല്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വീരേന്ദ്രകുമാറിനെതിരായ അഴിമതി കേസ്‌ കമ്മീഷന്‍ മുമ്പാകെ പരിഗണനയില്‍ ഉള്ളപ്പോള്‍ തന്നെയാണ്‌ ൧൯൯൧ മാര്‍ച്ച്‌ ൧൮-ാം തീയതി ജില്ലാ കലക്ടര്‍ ഈ റിപ്പോര്‍ട്ട്‌ കൊടുത്തത്‌. (പ്രത്യേക ഏജന്‍സിയെ കൊണ്ട്‌ മലന്തോട്ടത്തില്‍ വീരേന്ദ്രകുമാറും സഹോദരനും നടത്തിയ ഇടപാടുകളെ സ്പെഷ്യല്‍ ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ കലക്ടറുടെ ഈ റിപ്പോര്‍ട്ടിലുണ്ട്‌) ൧൯൫൮ല്‍ ൭൮൧-ാം നമ്പറായി കുടുംബസ്വത്ത്‌ ഭാഗം ചെയ്തപ്പോള്‍ അച്ഛന്‍ പത്മപ്രഭ ഗൌഡര്‍ സ്വന്തം പേരില്‍ നിലനിര്‍ത്തിയിരുന്ന സര്‍ക്കാര്‍ ഭൂമിയിലെ മൂന്നിലൊന്ന്‌ ഭാഗം മാത്രമേ തനിക്ക്‌ പൈതൃകമായി കിട്ടിയിട്ടുള്ളൂ എന്ന്‌ വീരേന്ദ്രകുമാര്‍ തന്നെ പത്രപ്രസ്താവന നടത്തിയിട്ടുണ്ട്‌. അനധികൃതമായി അദ്ദേഹം സര്‍ക്കാര്‍ഭൂമി കൈവശത്തില്‍ വച്ചനുഭവിക്കുന്നുണ്ടെന്ന്‌ പരാതിയുണ്ടായപ്പോഴാണ്‌ വീരേന്ദ്രകുമാര്‍ പരസ്യ പ്രസ്താവന നടത്തിയത്‌. ൧൯൯൭ ഏപ്രിലിലാണ്‍്‌ വീരേന്ദ്രകുമാര്‍ പത്ര പ്രസ്താവന നടത്തിയത്‌. ആദിവാസി ഭൂനിയമ ഭേദഗതി പ്രശ്നവുമായി ബന്ധപ്പെട്ട്‌ സിവില്‍ ലിബര്‍ട്ടീസ്‌ കമ്മിറ്റി കണ്‍വീനര്‍ മുകുന്ദന്‍ സി മേനോന്‍ നിയമവേദിയ്ക്ക്‌ വേണ്ടി അഡ്വ എ എക്സ്‌ വര്‍ഗ്ഗീസ്‌ ലോഹ്യ വിചാരവേദിക്ക്‌ വേണ്ടി ഡോ. മുരളീധരന്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റി വിവിധ ആദിവാസി കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്‌ രാഷ്ട്രീയ നേതാക്കള്‍ അനധികൃതമായി കൈയടക്കി വച്ചിട്ടുള്ള ഭൂമിയെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചപ്പോഴാണ്‌ വീരേന്ദ്രകുമാറിണ്റ്റെ പ്രതികരണം ഉണ്ടായത്‌. ൧൯൮൦ലെ കുടുംബ ഭാഗാധാര പ്രകാരം ൧൩൬ ഏക്കര്‍ തോട്ടത്തില്‍ ൧൬ ഏക്കര്‍ മാത്രമാണ്‌ തനിക്ക്‌ അവകാശപ്പെട്ടതെന്ന്‌ വീരേന്ദ്രകുമാര്‍ അന്ന്‌ പറഞ്ഞു. എന്നാല്‍ കൂടുതല്‍ ഭക്ഷ്യവിളയുണ്ടാക്കല്‍ പദ്ധതി പ്രകാരം തങ്ങളുടെ അച്ഛന്‌ കിട്ടിയ സര്‍ക്കാര്‍ഭൂമിയില്‍ നിന്ന്‌ പൈതൃകമായി കിട്ടിയ ൧൬ ഏക്കര്‍ മാത്രമല്ല ൪൦ ഏക്കറോളം സര്‍ക്കാര്‍ഭൂമി വീരേന്ദ്രകുമാറും സഹോദരനും കൂടി വിറ്റിട്ടുണ്ട്‌. സബ്കലക്ടര്‍ മാരപാണ്ഡ്യണ്റ്റെ റിപ്പോര്‍ട്ടില്‍ നിന്ന്‌ തന്നെ ഇത്‌ കാണാം. പുറക്കാടി വില്ലേജിലെ ൫൦൪/൨ സര്‍വ്വേ നമ്പറില്‍ തന്നെ ൪൦ ഏക്കറോളം സര്‍ക്കാര്‍ സ്ഥലം വീരേന്ദ്രകുമാറും സഹോദരനും കൂടി വിറ്റ്‌ കാശാക്കിയെന്ന്‌ രേഖകളില്‍ കാണാം. ൧൯൮൦ലെ കുടുംബ ഭാഗാധാരത്തില്‍ പട്ടയം കിട്ടാന്‍ ശ്രമം നടത്തിയെന്ന്‌ സര്‍ക്കാര്‍ പറയുന്ന സര്‍ക്കാര്‍ സ്ഥലം മാത്രമാണ്‌ ജേഷ്ഠനും അനുജനും കൂടി വിറ്റത്‌. പട്ടയം കിട്ടില്ലെന്നുറപ്പായപ്പോള്‍ നടത്തിയ കൊടുംവഞ്ചനയാണിത്‌. മുമ്പേ തന്നെ മരക്കച്ചവടക്കാരുമായി നടത്തിയ ഗൂഢാലോചനയുടെ തുടര്‍നടപടിയായിരുന്നു ഈ കച്ചവടം. കൈവശാവകാശം ഇല്ലാത്ത സ്ഥലം കൂടി വീരേന്ദ്രകുമാറും സഹോദരനും ചേര്‍ന്ന്‌ വിറ്റതിന്‌ തെളിവുണ്ട്‌. തെക്കേ വയനാട്ടിലെ താലൂക്ക്‌ ലാണ്റ്റ്‌ ബോര്‍ഡ്‌ മുമ്പാകെ യുള്ള ൧൨൧൭/൭൩ നമ്പറായ പഴയ കേസും ൧൯൭൯ലെ പുതിയ കേസും സംബന്ധിച്ചുള്ള രേഖകള്‍ പരിശോധിക്കേണ്ടതാണ്‌. മിച്ചഭൂമി ഉള്ളതായി താലൂക്ക്‌ ലാണ്റ്റ്‌ ബോര്‍ഡ്‌ കണ്ടെത്തിയപ്പോള്‍ വീരേന്ദ്രകുമാറും അനുജനും തടസ്സ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. അച്ഛണ്റ്റെ ഓഹരിയില്‍ നിന്ന്‌ കൈവശാവകാശമുള്ള സര്‍ക്കാര്‍ഭൂമിയുടെ ഒന്‍പതില്‍ ഒന്ന്‌ മാത്രമേ തങ്ങളുടെ ഓഹരിയായി കിട്ടുമെന്നും മൂന്നിലൊന്ന്‌ കണക്കാക്കാവുന്നതല്ല എന്നും അവര്‍ അവകാശപ്പെട്ടു. എന്നു മാത്രമല്ല സര്‍വ്വേ നമ്പര്‍ ൫൦൪/൨ ലെ മുഴുവന്‍ സ്ഥലവും ഒഴിവാക്കി കിട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതില്‍ സര്‍വ്വേ നമ്പര്‍ ൫൦൪/൨ലെ എട്ട്‌ ഏക്കറില്‍ മാത്രം ആണ്‌ വീരേന്ദ്രകുമാര്‍ ഹാജരാക്കിയ രേഖകള്‍ അനുസരിച്ച്‌ തന്നെ കാപ്പിത്തോട്ടമായിട്ടുള്ളൂ. എന്നിട്ടും ജേഷ്ഠനും അനുജനും കൂടി ഒന്‍പതില്‍ രണ്ടു ഭാഗം മാത്രം സ്വയം അവകാശപ്പെട്ടിരിക്കെ ഈ സര്‍വ്വേ നമ്പറില്‍ മുഴുവന്‍ സര്‍ക്കാര്‍ സ്ഥലവും വിറ്റ്‌ കാശാക്കി എന്ന്‌ രേഖകളില്‍ കാണാം. അതിനാല്‍ പൈതൃകമായി കൈവശാവകാശം കിട്ടിയ സര്‍ക്കാര്‍ സ്ഥലം മാത്രമാണ്‌ വിറ്റതെന്ന വീരേന്ദ്രകുമാറിണ്റ്റെ വാദവും നിലനില്‍ക്കുകയില്ല. മലന്തോട്ടത്തിലെ സര്‍ക്കാര്‍ഭൂമിയില്‍ പട്ടയം കൊടുത്തപ്പോള്‍ ഭൂമിവിലയും മരത്തിണ്റ്റെ വിലയും കുറച്ച്‌ കാണിച്ചു എന്നാരോപിച്ചാണ്‌ മൂന്നു ചെറുകിട റവന്യൂ ഉദ്യോഗസ്ഥന്‍മാരുടെ പേരില്‍ മാത്രം വിജിലന്‍സ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌. വ്യാജരേഖ ഉണ്ടാക്കി സര്‍ക്കാര്‍ഭൂമിയിലെ മരം തട്ടിച്ചെടുത്ത കുറ്റകൃത്യങ്ങളുടെ ചുക്കാന്‍ പിടിച്ച്‌ യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കിക്കൊണ്ടാണ്‌ ഇത്‌ ചെയ്തത്‌. എന്നിട്ടും ഉദ്യോഗസ്ഥന്‍മാരില്‍ ഒരാളുടെ സഹോദരണ്റ്റെ പേരില്‍ അഞ്ച്‌ ഏക്കര്‍ കോഴ വാങ്ങിച്ചതിനും വ്യാജ രേഖ ഉണ്ടാക്കി സര്‍ക്കാരിനെ വഞ്ചിച്ചതിനും അവരുടെ പേരില്‍ കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ൪൬൮-ാം വകുപ്പനുസരിച്ച്‌ ഏഴ്‌ വര്‍ഷം വരെ കഠിന തടവിന്‌ ശിക്ഷിക്കാവുന്ന കുറ്റകൃത്യങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഇതേ വകുപ്പുകള്‍ അനുസരിച്ച്‌ എം പി വീരേന്ദ്രകുമാറിണ്റ്റെയും സഹോദരണ്റ്റെയും പേരില്‍ കുറ്റാരോപണം നടത്തി കേസ്‌ വിചാരണ ചെയ്യാന്‍ തക്കവണ്ണം രേഖാമൂലമുള്ള തെളിവുകള്‍ വേണ്ടത്രയുണ്ട്‌. അതായത്‌ കാലപരിധിയുടെ പേരില്‍ ഒഴിവാക്കാവുന്നതല്ല ഏഴു വര്‍ഷം വരെ കഠിന തടവിന്‌ ശിക്ഷിക്കാവുന്ന ഈ കുറ്റകൃത്യങ്ങള്‍. യഥാര്‍ത്ഥ കുറ്റവാളികളുടെ പേരു പോലും പുറത്തുവരാതിരിക്കാന്‍ ഉദ്യോഗസ്ഥന്‍മാരുടെ പേരിലുള്ള കേസ്‌ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ തേച്ചു മാച്ചു കളഞ്ഞു. രാഷ്ട്രീയത്തെ കുറ്റവാളികളുടെ പിടിയില്‍ നിന്ന്‌ മോചിപ്പിക്കണമെന്ന്‌ കോടതികളിലും പുറത്തും മുറവിളി നടക്കുന്ന കാലമായിരുന്നു അത്‌. രണ്ട്‌ വര്‍ഷത്തിലേറെ തടവിന്‌ ശിക്ഷിക്കപ്പെട്ട ആള്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അയോഗ്യനാണെന്നാണ്‌ ചട്ടം. പിന്നീടുണ്ടായിട്ടുള്ള നിയമ ഭേദഗതി പ്രകാരം സ്ഥാനാര്‍ത്ഥിയുടെ പേരിലുള്ള കുറ്റാരോപണത്തിണ്റ്റെയും വിചാരണയുടെയും വിവരങ്ങള്‍ നാമനിര്‍ദ്ദേശപത്രികയോടൊപ്പം നല്‍കണമെന്ന്‌ നിയമഭേദഗതിയുമുണ്ടായി. എന്നിട്ടും എം പി വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയ നേതാവായ കുറ്റവാളി ആരോപണത്തില്‍ നിന്ന്‌ പോലും രക്ഷപ്പെടുകയായിരുന്നു. പിന്നീട്‌ അദ്ദേഹം എം.പിയും കേന്ദ്രമന്ത്രിയുമായി. ആകമാന ഭരണകൂടത്തിനും വീരേന്ദ്രകുമാറിണ്റ്റെ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ വ്യക്തമായ അറിവുണ്ടായിരുന്നു. മാനേ ജിംഗ്‌ ഡയറക്ടറുടെ താല്‍പര്യത്തിന്‌ വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന്‌ കുറ്റപ്പെടുത്തി മാതൃഭൂമിയില്‍ നിന്ന്‌ പിരിച്ചു വിടപ്പെട്ട അസിസ്റ്റണ്റ്റ്‌ എഡിറ്റര്‍ പി. രാജന്‍ തന്നെ ഏതെങ്കിലും അധികാരം കൈയാളുന്ന സകലരെയും കൃത്യമായ വിവരങ്ങള്‍ അറിയിച്ചിരുന്നു. കത്തുകളും ലഘു ലേഖകളും വ്യവഹാരങ്ങളുമാണ്‌ സത്യം പുറത്തു കൊണ്ടു വരാനായി പി.രാജന്‍ സ്വീകരിച്ച മാര്‍ഗ്ഗം. പക്ഷേ നീതിന്യായകോടതികളും നിയമ നിര്‍മ്മാതാക്കളും, വ്യപാരികളും-വ്യവസായികളും, മാധ്യമങ്ങളും ബുദ്ധിജീവികളും, തൊഴിലാളി നേതാക്കളും രാഷ്ട്രീയ കക്ഷികളും, മതനേതാക്കളും ജാതി സംഘടനകളും ഉള്‍പ്പടെ അധികാരം കൈയാളുന്നവരെല്ലാം മൌനത്തിണ്റ്റെ ഗൂഢാലോചനയില്‍ പങ്കാളികളായി. ജനാധിപത്യഭരണം സാധാരണ ജനങ്ങള്‍ക്കെതിരായി നടത്തുന്ന ഗൂഢാലോചനയായി അധ:പതിച്ചതിണ്റ്റെ കഥയാണ്‌ മലന്തോട്ടം രേഖകള്‍ പറയുന്നത്‌. എം പി വീരേന്ദ്രകുമാര്‍ ഈ അധ:പതനത്തിണ്റ്റെ പ്രതീകം മാത്രമാണ്‌.

No comments:

Post a Comment