Total Pageviews

Friday, December 31, 2010

കണ്ണടച്ചതുകൊണ്ട്‌ ഇരുട്ടാവില്ല

അറുത്ത്‌ മുറിച്ചിട്ട മരത്തിണ്റ്റെ കുറ്റി യില്‍ കയറിനിന്ന്‌ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നയാള്‍. കപടനാട്യക്കാരനായ രാഷ്ട്രീയക്കാരനെ ഇത്തരത്തിലാണ്‌ അമേരിക്കന്‍ വൈസ്‌ പ്രസിഡണ്റ്റായിരുന്ന അഡ്ലായ്‌ ഇ. സ്റ്റീവന്‍സണ്‍ വിശേഷിപ്പിച്ചത്‌. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഈ വിശേഷണം യോജിക്കുന്നയൊരു രാഷ്ട്രീയ നേതാവ്‌ കേരളത്തിലുണ്ട്‌. രണ്ട്‌ നാള്‍ വനം മന്ത്രിയായപ്പോള്‍ റിസര്‍വ്വ്‌വനത്തില്‍ നിന്നു ഒരൊറ്റ മരം പോലും മുറിക്കരുതെന്ന്‌ ഉത്തരവിട്ട ജനതാദള്‍ നേതാവ്‌ എം. പി. വീരേന്ദ്രകുമാറാണ്‌ ഈ പ്രകൃതി പ്രേമി. പൈതൃകമായി കിട്ടിയതാണെന്നു കാണിക്കാന്‍ വ്യാജരേഖയുണ്ടാക്കി, അദ്ദേഹം സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി, മരക്കച്ചവടക്കാരുമായി ഗൂഢാലോചന നടത്തി. നിയമ വിരുദ്ധമായി ഈ സര്‍ക്കാര്‍ ഭൂമിയുടെ കൈവശാവകാശം വിറ്റു. സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന്‌ വിലയേറിയ വൃക്ഷങ്ങള്‍ വെട്ടിമാറ്റിയതിണ്റ്റെ പ്രതിഫലം പറ്റി. വനം മന്ത്രി സ്ഥാനം പിടിച്ചു പറ്റിയ ശേഷം റിസര്‍വ്വ്‌ വനത്തില്‍ നിന്ന്‌ ഒരൊറ്റ മരം പോലും മുറിച്ചു മാറ്റരുതെന്ന്‌ ഉത്തരവിട്ടു. ധീരനായ പ്രകൃതി സംരക്ഷകനെപ്പോലെ നിയമസഭയ്ക്കകത്തും പുറത്തും പ്രസംഗിച്ചു നടന്നു. ഇതിനിടയില്‍ സര്‍ക്കാര്‍ഭൂമിയില്‍ വെട്ടിയിട്ടിരുന്ന മരം കടത്തിക്കൊണ്ട്‌ പോകാന്‍ ഒത്താശ ചെയ്തു. സിനിമാക്കഥയെ വെല്ലുന്ന ഈ കപടനാടകത്തിണ്റ്റെ തിരശ്ശീല നീങ്ങുകയാണ്‌. വ്യാജരേഖകള്‍ ഉണ്ടാക്കി സര്‍ക്കാറിനെ വഞ്ചിച്ചതിനു വീരേന്ദ്രകുമാറിണ്റ്റെ പേരില്‍ ക്രൈം ബ്രാഞ്ച്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിരിക്കുന്നു. കാല്‍നൂറ്റാണ്ട്‌ മുമ്പേ തന്നെ കുറ്റവിചാരണ നടത്തി പ്രതികളെ ശിക്ഷിക്കാമായിരുന്നതാണ്‌ ഈ കേസ്‌. വീണ്ടും ഗൂഢാലോചന നടത്തി വീരേന്ദ്രകുമാറിനെ രക്ഷിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌? അതിനുള്ള ഉത്തരം ൧൯൯൦ മാര്‍ച്ച്‌ ൬ നു മാതൃഭൂമി എഴുതിയ മുഖപ്രസംഗത്തിലുണ്ട്‌. രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി അഴിമതിയും നിയമലംഘനവും കണ്ടില്ലെന്ന്‌ നടിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാറുകളെല്ലാം പഠിച്ചിരിക്കുന്നു. ഈ മുഖ പ്രസംഗം പ്രസിദ്ധീകരിച്ച ദിവസം തന്നെ മാതൃഭൂമിയില്‍ വാര്‍ത്ത വന്നു. കുപ്രസിദ്ധ വനം കൊള്ളക്കാരന്‍ വീരപ്പനെ പിടി കൂടാന്‍ ശ്രമം ഊര്‍ജ്ജിതപ്പെടുത്തണമെന്ന്‌ കേന്ദ്ര പരിസ്ഥിതി മന്ത്രി മേനകാഗാന്ധി നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു എന്നതാണ്‌ ഈ വാര്‍ത്ത. വീരപ്പനെ വിടരുത്‌, വീരേന്ദ്രനേയോ? എന്ന തലക്കെട്ടില്‍ അക്കാലത്ത്‌ പ്രചരിപ്പിച്ച നോട്ടീസ്‌ ഓര്‍ക്കാവുന്നതാണ്‌ അന്ന്‌ പത്രപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അച്ചടക്കം എന്നാല്‍ അടിമത്തമായി മാറിക്കഴിഞ്ഞിരുന്നില്ല. മാതൃഭൂമിക്കകത്തും പുറത്തും നോട്ടീസ്‌ വ്യാപകമായി പ്രചരിപ്പിച്ചു. ചന്ദനം കട്ട വീരപ്പന്‍ ഒളിവിലാണ്‌. പോലീസിനും വനപാലകര്‍ക്കും അയാളെ തിരഞ്ഞു പിടിക്കുകയേ വഴിയുളളൂ. പക്ഷേ വനസമ്പത്ത്‌ കവര്‍ച്ച നടത്തിയ വീരേന്ദ്രന്‍ നിയമസഭയിലുണ്ട്‌. മന്ത്രിമാരുടെ മൂക്കിനു താഴെ വീരന്‍ വിരാജിക്കുന്നുഎന്ന്‌ പറയുന്ന നോട്ടീസ്‌ കിട്ടാത്തവരായി അധികാരം കയ്യാളുന്നവരില്‍ ആരും ഉണ്ടായിരുന്നില്ല. വീരേന്ദ്രകുമാറിനു വീണ്ടും ഒരു തുറന്ന കത്ത്‌എഴുതി ഞാന്‍ തന്നെ നിയമസഭാംഗങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥമേധാവികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എത്തിച്ചു കൊടുത്തിരുന്നു. നോട്ടീസും തുറന്ന കത്തും ഒന്നിച്ചാണ്‌ എത്തിച്ചത്‌. ആത്മാഭിമാനത്തിണ്റ്റേയും നീതിബോധത്തിണ്റ്റേയും പ്രേരണ കൊണ്ടാണ്‌, വ്യക്തിപരമായ വിദ്വേഷം കൊണ്ടല്ലാ തുറന്ന കത്തെഴുതിയതെന്നു അതില്‍ നിന്നു തന്നെ വ്യക്തമാകും. ജന്‍മാവകാശമായി ഏക്കര്‍ കണക്കിനു ഭൂമിയും വനവും സ്വന്തമായി കിട്ടാന്‍ ഭാഗ്യമുണ്ടായ ഒരു രാഷ്ട്രീയ നേതാവ്‌, വീണ്ടും തട്ടിപ്പും തിരിമറിയും നടത്തി സര്‍ക്കാറിനെ വഞ്ചിച്ച്‌ വനഭൂമിയില്‍നിന്നു മരം മുറിച്ച്‌ വിറ്റു കാശാക്കാന്‍ കൂട്ടു നില്‍ക്കുക, എന്നിട്ട്‌ അത്‌ ആളുകളില്‍ നിന്നു മറച്ചുപിടിക്കാന്‍ രാഷ്ട്രീയസ്വാധീനവും പത്രവും ദുര്‍വ്വിനിയോഗം ചെയ്യുക. സത്യം പുറത്ത്‌ വരാതിരിക്കാന്‍ പത്രപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുക. എന്നിട്ടും പത്രസ്വാതന്ത്യ്രത്തിണ്റ്റേയും വനസംരക്ഷണത്തിണ്റ്റേയും വക്താവായി നടിക്കുക. ഏതാനും ഏക്കര്‍ വനഭൂമി അനധികൃതമായി കൈക്കലാക്കാനുള്ള ശ്രമത്തില്‍ ഒരു ചെറുകിട ഉദ്യോഗസ്ഥന്‍ രണ്ട്‌ വര്‍ഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെടുന്ന രാജ്യത്ത്‌ താങ്കളെപ്പോലുള്ള കുറ്റവാളികളെ തുറന്നു കാണിക്കുകയും ശിക്ഷിക്കുകയും ചെയ്യേണ്ടത്‌ നീതി മാത്രമാണ്‌രാഷ്ട്രീയ കക്ഷികളും എംഎല്‍എമാരും പ്രകൃതിസ്നേഹികളും മറ്റും, മലന്തോട്ട എസ്റ്റേറ്റില്‍ വീരേന്ദ്രകുമാര്‍ നടത്തിയ കൃത്രിമങ്ങളും തിരിമറികളും അറിഞ്ഞിട്ടും ഒന്നും ചെയ്യാത്ത തില്‍ അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ടാണ്‌ ഞാന്‍ ഈ തുറന്ന കത്ത്‌ പ്രസിദ്ധീകരിച്ചത്‌. സൈലണ്റ്റ്‌വാലി പദ്ധതിയെ എതിര്‍ത്തതിണ്റ്റെ പേരില്‍ അന്നത്തെ മാതൃഭൂമി വാരികയുടെ പത്രാധിപര്‍ എന്‍.വി.കൃഷ്ണവാര്യര്‍ക്കെതിരെ കുറ്റാരോപണം നടത്തിയ ആളാണ്‌ എം പി വീരേന്ദ്രകുമാര്‍ എന്ന്‌ എനിക്കറിയാമായിരുന്നു. സര്‍ക്കാരില്‍ നിക്ഷിപ്തമായ വനഭൂമിയിലെ കുറച്ച്‌ സ്ഥലം വ്യാജ രേഖയുണ്ടാക്കി കൈമാറാന്‍ ശ്രമിച്ച റവന്യൂ ഇന്‍സ്പെക്ടറെ രണ്ട്‌ വര്‍ഷത്തെ കഠിന തടവിനു വിജിലന്‍സ്‌ കോടതി ശിക്ഷിച്ച വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അത്‌ അനുസ്മരിപ്പിച്ചു കൊണ്ടുള്ള നോട്ടീസില്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌. വനം കൊള്ളക്കാരനെ പിടിക്കാന്‍ തീവ്രയജ്ഞം നടക്കുന്ന വാര്‍ത്തയും വായിച്ചിരിക്കാം. റവന്യൂ ഇന്‍സ്പെക്ടറും വീരപ്പനും നിയമസഭാംഗങ്ങള്‍ ആയിട്ടില്ല. അവര്‍ക്കു പത്രമില്ല. നിയമസഭാംഗങ്ങളുടെ പത്രാസുമില്ല. നിയമസഭാംഗങ്ങള്‍ക്കെല്ലാം, വീരേന്ദ്രകുമാറിനുള്ള തുറന്ന കത്തും ഒപ്പം വീരപ്പനെ വിടരുത്‌ , വീരേന്ദ്രനേയോ? എന്ന നോട്ടീസും അയച്ചു കൊടുത്തതിനു കാരണമുണ്ട്‌. ൧൯൮൭ ജൂലൈ ൨൯ന്‌ സംസ്ഥാന നിയമസഭയില്‍ വീരേന്ദ്രകുമാര്‍ നടത്തിയ പ്രകൃതിസംരക്ഷണ പ്രഭാഷണം അവസാനിപ്പിച്ചത്‌ ഇങ്ങനെയാണ്‌:- ഈ രാജ്യത്തെ വനം സംരക്ഷിക്കണമെന്നുള്ളത്‌ പ്രതിപക്ഷ-ഭരണപക്ഷ വ്യത്യാസമില്ലാതെ, ഇത്‌ ബഹുജനങ്ങളുടെ ഒരു പോരാട്ടമാക്കി മാറ്റി, ഈ വനം എണ്റ്റെ തലപോലെ കഷണ്ടിയാക്കാതെ ബാക്കിയുള്ളതെങ്കിലും സംരക്ഷിക്കാന്‍ പരിശ്രമിക്കണംകഴിഞ്ഞ ഗവണ്‍മെണ്റ്റ്‌ നടത്തിയ ഭീകര പ്രവര്‍ത്തനം തടയാന്‍ ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നു വീരേന്ദ്രകുമാര്‍ നിയമസഭയെ അറിയിച്ചു. അന്ന്‌ അദ്ദേഹം ഇടത്പക്ഷ ജനാധിപത്യ മുന്നണിക്കാരനായിരുന്നു. പക്ഷെ, പഴയ ഭീകരാന്തരീക്ഷ ത്തിലെ നായകന്‍ കെ. കരുണാകരനെ, അദ്ദേഹത്തിണ്റ്റെ സപ്തതിയാഘോഷങ്ങളില്‍, ജില്ലതോറും വീരേന്ദ്രകുമാര്‍ പുകഴ്ത്തിപ്പാടി. പ്രകൃതി സംരക്ഷണപ്രസംഗത്തിണ്റ്റെ പുകമറ സൃഷ്ടിച്ച്‌ സര്‍ക്കാര്‍ഭൂമിയില്‍ നിന്നു മരക്കച്ചടവടക്കാരുമായിച്ചേര്‍ന്ന്‌ നടത്തുന്ന മരംകൊള്ളയെപ്പറ്റി പ്രതിപക്ഷം മിണ്ടാതിരിക്കാന്‍ നടത്തിയ തന്ത്രമായിരുന്നു ഇത്‌. മാധ്യമങ്ങളുടെ മൌനാനുഗ്രഹത്തോടെ നടക്കുന്ന കപടനാടകത്തില്‍ പുതിയ രംഗങ്ങള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌ അദ്ദേഹം. അഞ്ചു വര്‍ഷം മുമ്പ്‌ നടന്ന സംഭവമായതിനാല്‍ തങ്ങള്‍ക്ക്‌ വിശദമായ അന്വേഷണം നടത്താനാവില്ലെന്ന്‌ പറഞ്ഞ്‌ ജസ്റ്റിസ്‌ കെ.എ. നായര്‍ അദ്ധ്യക്ഷനായ അഴിമതി നിരോധനക്കമ്മീഷന്‍ ഒഴിഞ്ഞു മാറിയതോടെ കപടനാടകത്തെ ഒരു റിയാലിറ്റിഷോ ആക്കി മാറ്റാന്‍ വീരേന്ദ്രകുമാര്‍ ശ്രമം തുടങ്ങി. മാധ്യമങ്ങളെവരുതിയിലാക്കുന്നതില്‍ വീരേന്ദ്രകുമാര്‍ വിജയിച്ചു. ഇത്‌ ഞാനും പത്രമുടമസ്ഥനായ വീരേന്ദ്രകുമാറും തമ്മിലുള്ള പ്രശ്നമാണെന്നു സ്വയം വിശ്വസിപ്പിച്ച്‌ പത്രപ്രവര്‍ത്തകയൂണിയന്‍ തങ്ങളുടെ ദൌര്‍ബ്ബല്യത്തിനു മറയിട്ടു. അഴിമതിക്കെതിരായ പോരാട്ടത്തിനു വേണ്ടി സന്നദ്ധസംഘടനകള്‍ ഒന്നൊന്നായി അവതരിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്‌. പൊതുപ്രവര്‍ത്തകനായ വീരേന്ദ്രകുമാര്‍ നടത്തിയ അഴിമതികളുടെ രേഖാമൂലമായ തെളിവുകള്‍ നല്‍കിക്കൊണ്ടും സര്‍ക്കാറിനെക്കൊണ്ട്‌ അന്വേഷിപ്പിക്കാനായി, ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ബോധിപ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചു കൊണ്ടും ഞാന്‍ അഴിമതി വിരുദ്ധ സംഘടനകള്‍ക്കൊക്കെ എഴുതി. സ്വയം ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറല്ലെങ്കില്‍ പിന്തുണ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. മറുപടി അയക്കാന്‍ എണ്റ്റെ മേല്‍വിലാസം എഴുതിയ ഇന്‍ലണ്ടുകള്‍ ഉള്ളടക്കം ചെയ്തു കൊണ്ടാണ്‌ കത്തുകള്‍ അയച്ചത്‌. പക്ഷേ, ഈ സംഘടനകള്‍ ഒന്നുംതന്നെ ഒരു മറുപടി പോലും അയക്കാന്‍ തയ്യാറായില്ല. പീപ്പിള്‍സ്‌ കൌണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്‌, വോട്ടേഴ്സ്‌ യൂണിയന്‍, പീപ്പിള്‍സ്‌ യൂണിയന്‍ ഫോര്‍ സിവില്‍ ലീബര്‍ട്ടസ്‌, നിയമവേദി, ജനശക്തി, അഴിമതി വിരുദ്ധപ്രസ്ഥാനം എന്നീ സംഘടനകളൊക്കെ ഇക്കൂട്ടത്തില്‍പ്പെടും. തിരുവനന്തപുരം ആസ്ഥാനമാക്കി ഡോക്ടര്‍ മുരളീധരന്‍, വിശ്വംഭരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഴിമതിവിരുദ്ധ സമിതി മാത്രമാണ്‌ മുമ്പ്‌ ഇത്‌ പോലുള്ള സന്ദര്‍ഭത്തില്‍ പ്രതികരിച്ചിട്ടുള്ളത്‌. കേസ്‌ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട്‌ അവര്‍ സ്വയം പോലീസില്‍ പരാതി ബോധിപ്പിക്കാന്‍ തയ്യാറായി. തൃശ്ശൂരില്‍ നൂറിലേറെ സാംസ്ക്കാരിക വ്യക്തിത്വങ്ങള്‍ യോഗം ചേര്‍ന്നു അഴിമതി വിരുദ്ധ പ്രസ്ഥാനത്തിനു രൂപം നല്‍കി. അഴിമതി തടയാനായി കല്‍പനകള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചു, പ്രസ്ഥാനത്തിണ്റ്റെ ഭാഗമാക്കാന്‍ എം പി വീരേന്ദ്രകുമാറിനെക്കൂടി ക്ഷണിക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നു. എങ്കിലും കല്‍പനകള്‍ പ്രസിദ്ധീകരിച്ചതല്ലാതെ പ്രസ്ഥാനം കൊണ്ട്‌ ആര്‍ക്കും ദ്രോഹമൊന്നുമുണ്ടായില്ല. അവര്‍ക്ക്‌ ഞാന്‍ അയച്ചു കൊടുത്ത രേഖകള്‍ക്ക്‌ എന്തു പറ്റിയെന്ന്‌ അറിയില്ല. നൂറു രൂപയുടെ ചെക്ക്‌ അവര്‍ ഏതായാലും മാറിയെടുത്തില്ല. ക്രൈസ്തവമെത്രാന്‍മാരും അക്കാലത്ത്‌ അഴിമതി വിരുദ്ധ കല്‍പനകള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. എണ്റ്റെ നീതിപരീക്ഷണത്തിനു സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട്‌ അഭിവന്ദ്യ ആണ്റ്റണി കര്‍ദ്ദിനാള്‍ പടിയറക്കും ഞാന്‍ എഴുതി. അരമരനയില്‍ നിന്നു മാത്രം മറുപടി കിട്ടി. അഴിമതി രഹിതസമൂഹം കെട്ടിപ്പടുക്കാന്‍ നടത്തുന്ന ആദരണീയമായ പരിശ്രമങ്ങള്‍ക്ക്‌ കര്‍ദ്ദിനാളിണ്റ്റെ ഹൃദയപൂര്‍വ്വമായ പിന്തുണ അറിയിച്ചു കൊണ്ടുള്ളതായിരുന്നു ഈ മറുപടി. ഇതിനിടയില്‍ മുഖ്യമന്ത്രിയായ കെ കരുണാകരനും, എ കെ ആന്‍ണിക്കും അധികാരത്തില്‍വന്നവരും വരാത്തവരുമായ മുന്നണി നേതാക്കള്‍ക്കും ചീഫ്‌ സെക്രട്ടറിക്കും പോലീസ്മേധാവികള്‍ക്കുമൊക്കെ ഞാന്‍ കത്തുകള്‍ എഴുതിക്കൊണ്ടിരുന്നു. അറിഞ്ഞില്ലെന്ന്‌ പറഞ്ഞ്‌ കര്‍ത്തവ്യത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ ആര്‍ക്കും സാധിക്കില്ല. മുഖ്യമന്ത്രി എ കെ ആണ്റ്റണി മാത്രമാണ്‌ രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തില്‍ മറുപടി അയച്ചത്‌. ചീഫ്സെക്രട്ടറിയെക്കൊണ്ട്‌ അന്വേഷണം നടത്തിക്കണമെന്നും കേസ്‌ രജിസ്റ്റര്‍ ചെയ്യണമെന്നും വ്യക്തമായി ആവശ്യപ്പെട്ടാണ്‌ ൧൯൯൬നു മുമ്പ്‌ ഞാന്‍ എ കെ ആണ്റ്റണിക്ക്‌ കത്തുകള്‍ അയച്ചത്‌. കത്ത്‌ കിട്ടി, വായിച്ചു എന്നു മാത്രമേ അദ്ദേഹം മറുപടി നല്‍കിയുള്ളൂ. ആണ്റ്റണിക്കു വായിക്കാനറിയില്ലെന്ന്‌ എനിക്ക്‌ പരാതിയില്ലെന്ന്‌ ഞാന്‍ പറഞ്ഞത്‌ ആണ്റ്റണിയുടെ ചെവിയില്‍ എത്തിയതു കൊണ്ടോ എന്തോ, പിന്നീട്‌ അദ്ദേഹം മറുപടിയില്‍ മാറ്റം വരുത്തി. കത്ത്‌ കിട്ടിയെന്നു മാത്രമേ പിന്നീട്‌ മറുപടിയുണ്ടായുള്ളൂ. തിരഞ്ഞെടുപ്പ്‌ അടുത്തു വരികയായിരുന്നു. പരാതികളില്‍ അന്വേഷണം നടത്താമെന്നു ൧൯൯൪ സെപ്റ്റംബര്‍ ൧൯നു വയനാട്‌ ജില്ലാ കലക്ടറില്‍ നിന്നും എനിക്കൊരു കത്ത്‌ ലഭിച്ചിരുന്നു. അതിണ്റ്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിക്കാനായി ഹൈക്കോടതിയില്‍ ഞാന്‍ തന്നെ റിട്ഠര്‍ജി ബോധിപ്പിച്ചു. സിംഗിള്‍ ബെഞ്ചില്‍ ജസ്റ്റിസ്‌ ബി എം ഗഫൂറിണ്റ്റെ വിചിത്രമായ വിധിയുണ്ടായി. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട പരാതിക്കാരനു അന്വേഷണം വേണ്ടെന്നു വെച്ച സര്‍ക്കാറിനു എതിരായി കേസ്‌ കൊടുക്കാന്‍ അവകാശമില്ലെന്നാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌. ഈ വിധിക്കെതിരായി ഡിവിഷന്‍ ബെഞ്ചില്‍ ഞാന്‍ അപ്പീല്‍ ബോധിപ്പിച്ചു. അന്നത്തെ ചീഫ്‌ ജസ്റ്റിസ്‌ യു പി സിങ്ങും, എസ്സ്‌ ശങ്കര സുബ്ബനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ എണ്റ്റെ കേസ്‌ തള്ളുക മാത്രമല്ല ചെയ്തത്‌. എന്നെ പിരിച്ചു വിട്ടതിണ്റ്റെ പക കൊണ്ടാണ്‌ ഞാന്‍ അഴിമതിയാരോപണം തുടരുന്നതെന്നു കുറ്റപ്പെടുത്താനും തയ്യാറായി. ൧൯൯൭ ഡിസംബര്‍ ൧൬നു വിധി പറഞ്ഞ്‌ ഒരാഴ്ചക്കുള്ളില്‍ ചീഫ്‌ ജസ്റ്റിസ്‌ യു പി സിങ്ങ്‌ ബീഹാറില്‍ നിന്ന്‌ പാര്‍ലമെണ്റ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയായി, ലാലുപ്രസാദിണ്റ്റെ പാര്‍ട്ടിയില്‍ ചേര്‍ന്നാണ്‌ മത്സരിച്ചത്‌. ഈ ന്യായാധിപന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ എന്നോട്‌ ഔദാര്യം കാണിക്കാതിരുന്നില്ല. ഇനിയും ഹര്‍ജിയിലെ ആരോപണങ്ങളുമായി വരില്ലെന്ന പ്രതീക്ഷയിലാണ്‌ കനത്തയളവില്‍ എതിര്‍കക്ഷിക്ക്‌ ചെലവും കൊടുക്കണമെന്ന്‌ വിധിക്കാത്തതെന്നായിരുന്നു ബഹുമാനപ്പെട്ട ന്യായാധിപന്‍മാരുടെ ആശ്വാസ വാക്കുകള്‍ ഈ വിധിക്കു വമ്പിച്ച പ്രചാരണമാണ്‌ മാതൃഭൂമി നല്‍കിയത്‌. പക്ഷെ, ആരോപണങ്ങളെല്ലാം സത്യമായതുകൊണ്ട്‌ ഞാന്‍ തന്നെ കല്‍പറ്റയിലേയും മീനങ്ങാടിയിലേയും പോലീസ്‌ സ്റ്റേഷനുകളില്‍ തെളിവു സഹിതം പരാതി ബോധിപ്പിച്ചു. ൧൯൯൮ ജനുവരി ൨൩-നു ഞാന്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തതേയില്ല. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ചീഫ്സെക്രട്ടറിക്കും, ഡി. ജി. പി. ക്കും ഡി. എസ്സ്‌. പി.ക്കുമെല്ലാം പരാതിയുടെ പകര്‍പ്പുകള്‍ അയച്ചുകൊടുത്തു. കേസ്‌ റജിസ്റ്റര്‍ ചെയ്ത്‌ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു കൊണ്ട്‌ കത്തുകള്‍ എഴുതി. പരാതിയില്ലാതെ തന്നെ സ്വമേധയാ പോലീസിനു കേസെടുക്കാവുന്നതാണ്‌. കുറ്റാരോപണങ്ങള്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ പോലീസിനു അധികാരമില്ലെന്ന്‌ സുപ്രീം കോടതി വിധികള്‍ ഉണ്ടായി. എന്നിട്ടും വീരേന്ദ്രകുമാറിനെ സംരക്ഷിക്കാനായി ഭരണകക്ഷി-പ്രതിപക്ഷഭേദമന്യേ കോട്ടകെട്ടുകയാണ്‌ ചെയ്തത്‌. ഒറ്റ മരം പോലും മുറിയ്ക്കരുതെന്ന്‌ ഉത്തരവിട്ട മന്ത്രിയായതിനാല്‍ മരംക്കൊള്ളക്കേസിലെ പ്രതിയാണെന്ന്‌ ആളുകള്‍ അറിയുന്നത്‌ തടയാന്‍ വീരേന്ദ്രകുമാര്‍ സകല അടവുകളും പയറ്റി. പത്രമുടമസ്ഥ സംഘം ഒന്നാകെത്തന്നെ ലജ്ജാകരമായ തമസ്ക്കരണത്തിനു കൂട്ടു നിന്നു. ആദ്യം മന്‍മോഹന്‍സിങ്ങ്‌ പ്രധാനമന്ത്രിയായ സന്ദര്‍ഭത്തില്‍ വീരേന്ദ്രകുമാര്‍ കേന്ദ്രമന്ത്രി സഭയില്‍ കടന്നു കൂടാന്‍ ശ്രമം നടത്തിയിരുന്നു. കര്‍ണ്ണാടകത്തില്‍ ജനതാദളുമായി കോണ്‍ഗ്രസ്സിനുള്ള കൂട്ടുകെട്ട്‌ കേന്ദ്രത്തിലേക്കും വ്യാപിക്കാനായിരുന്നു പദ്ധതി. വീരേന്ദ്രകുമാറിണ്റ്റെ പേരില്‍ പോലീസ്സ്റ്റേഷനുകളില്‍ നിലവിലുള്ള പരാതി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നില്ല. ആദ്യമായി ൨൦൦൫ മേയില്‍ മീനങ്ങാടി പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു വേണ്ടി എണ്റ്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസൊന്നും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഏറ്റവും ഒടുവില്‍ മലന്തോട്ടത്തിലെ സര്‍ക്കാര്‍ഭൂമിയിലെ തിരിമറിയും മുറിച്ചു വില്‍ക്കലും സംബന്ധിച്ച്‌ ക്രിമിനല്‍ കേസെടുത്ത്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. നിയമസഭയില്‍ ഇത്‌ സംബന്ധിച്ച്‌ വന്ന ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തെ തുടര്‍ന്ന്‌ അന്വേഷണം നടത്താമെന്നു റവന്യൂ മന്ത്രി രാജേന്ദ്രന്‍ ഉറപ്പ്‌ നല്‍കുകയാണ്‌ ചെയ്തത്‌. പിന്നീട്‌ റവന്യൂ ഉദ്യോഗസ്ഥന്‍മാര്‍ നടത്തിയ പ്രാഥമികമായ അന്വേഷണത്തില്‍ കേസെടുക്കാന്‍ തക്ക സാഹചര്യമുണ്ടെന്ന്‌ കണ്ടുവെന്നാണ്‌ റിപ്പോര്‍ട്ട്‌. അന്വേഷണത്തിനു തന്നെ ഇടയാക്കിയത്‌ നിയമസഭയില്‍ ചര്‍ച്ചയ്ക്ക്‌ വന്ന ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയവും അതിനു റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ നല്‍കിയ മറുപടിയും ആണ്‌. നമ്മുടെ മുഖ്യാധാര മാധ്യമങ്ങള്‍ ഈ പ്രമേയ ചര്‍ച്ച പൊതുജനങ്ങളില്‍ നിന്ന്‌ മറച്ചു വെച്ചു. മാധ്യമധര്‍മ്മത്തെക്കുറിച്ചുള്ള അംഗീകൃത തത്വങ്ങള്‍ ഈ തമസ്ക്കരണത്തിനു നീതീകരണം നല്‍കുന്നില്ല. ജനാധിപത്യ രാജ്യങ്ങളില്‍ വോട്ടര്‍മാര്‍ക്ക്‌ ആനുകാലികപ്രശ്നങ്ങളില്‍ ഉത്തരവാദിത്വത്തോടെ പൊതു താല്‍പര്യത്തിനു അനുഗുണമായ തീരുമാനമെടുക്കാന്‍ സഹായകമായ വാര്‍ത്തയും വ്യാഖ്യാനവും പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്യ്രത്തിണ്റ്റെ വ്യാപ്തിയെ ആണ്‌ പത്രസ്വാതന്ത്യ്രം എന്നു പറയുന്നത്‌. ബ്രിട്ടീഷ്‌ ഐക്യനാടുകളില്‍ പ്രൊഫ. മക്‌ ഗ്രിഗോര്‍ അദ്ധ്യക്ഷനായ രണ്ടാം റോയല്‍ കമ്മീഷന്‍ നല്‍കുന്നതാണ്‌ ഈ നിര്‍വ്വചനം. ഇന്ത്യയിലാണെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ സ്വത്ത്‌ വിവരത്തോടൊപ്പം തങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ പശ്ചാത്തലവും നാമനിര്‍ദേശ പത്രികയുടെ കൂടെ സമര്‍പ്പിക്കണമെന്ന്‌ നിയമവ്യവസ്ഥയുണ്ട്‌. അപ്പോഴാണ്‌ നമ്മുടെ മാധ്യമങ്ങള്‍ ഒരു രാഷ്ട്രീയ നേതാവിനെ നിയമത്തിണ്റ്റെ പിടിയില്‍ നിന്നു രക്ഷിക്കാന്‍ സംഘടിതശ്രമം നടത്തുന്നത്‌. പൊതുജനങ്ങള്‍ വിശ്വസിച്ചേല്‍പിച്ച കര്‍ത്തവ്യമായി വേണം പത്രപ്രവര്‍ത്തനത്തെ കരുതാന്‍. പത്രപ്രവര്‍ത്തകര്‍ പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ ജാഗരൂകരായിരിക്കണം എന്നുകൂടി പറഞ്ഞു കൊണ്ടാണ്‌ പത്രമുടമസ്ഥ സംഘത്തിണ്റ്റെ ധര്‍മ്മസംഹിത ആരംഭിക്കുന്നത്‌. രാഷ്ട്രീയകക്ഷികളുടെ പത്രങ്ങളെപ്പോലെ പക്ഷം പിടിച്ചു വാര്‍ത്ത പ്രസിദ്ധീകരിക്കുന്നില്ലെന്നാണ്‌ സ്വതന്ത്ര പത്രങ്ങള്‍ സ്വയം അവകാശപ്പെടുന്നത്‌. വാര്‍ത്ത തിരഞ്ഞെടുക്കുന്നതിലും അവതരിപ്പിക്കുന്നതിലും തൊഴില്‍ധര്‍മ്മങ്ങളുടെ മാനദണ്ഡമാണ്‌ അവലംബിക്കുന്നതെന്നു അവ പ്രഖ്യാപിക്കുന്നു. മാധ്യമസ്വാതന്ത്യ്രം തന്നെ ജനാധിപത്യത്തിണ്റ്റെ അവിഭാജ്യ സ്വഭാവമാകുന്നത്‌ ഇക്കാരണങ്ങളാല്‍ ആണ്‌. മാധ്യമ രാഷ്ട്രീയത്തെപ്പറ്റി പഠനം നടത്തിയ ജോണ്‍ വെയ്ല്‍ എഴുതുന്നു നിലവിലുള്ള പത്രങ്ങളും മാധ്യമ പരിപാടികളും പുതിയതും ചിലപ്പോള്‍ അനുഭാവമില്ലാത്തതുമായ ശബ്ദം കേള്‍പ്പിക്കുന്നതിനു സമയവും ഇടവും കൊടുക്കേണ്ടതാണ്‌. പുറമെ നിന്നു വരുന്ന സ്വരചേര്‍ച്ചയില്ലാത്ത സംഗതികളോട്‌ സഹിഷ്ണുത വളര്‍ത്താന്‍ പത്രാധിപന്‍മാര്‍ ശ്രദ്ധിക്കേണ്ടത്‌ ആവശ്യമാണ്‌. പത്രങ്ങള്‍ തന്നത്താനും തമ്മില്‍ തമ്മിലും വിലയിരുത്തിക്കൊണ്ട്‌ എഴുതിത്തുടങ്ങണം. ൧൯൭൭ ല്‍ ഇന്ത്യയിലെ അടിയന്തിരാവസ്ഥക്കാലത്ത്‌ ആധുനിക ബ്രിട്ടണിലെ ധാര്‍മ്മിക പ്രശ്നങ്ങള്‍ എന്ന പരമ്പരയില്‍ പ്രസിദ്ധീകരിച്ചതാണ്‌ ഈ പുസ്തകം. അല്ലെങ്കിലും പത്രം അച്ചടിക്കുന്നതോടൊപ്പം കള്ളനോട്ടും അച്ചടിച്ച്‌ സൂക്ഷിക്കാന്‍ പത്രമുടമസ്ഥര്‍ക്ക്‌ അവകാശമുണ്ടെന്നു ആരും പറയുകയില്ലല്ലോ? സ്വതന്ത്ര പത്രങ്ങളായാലും മാധ്യമങ്ങള്‍ ആയാലും തങ്ങളുടെ തൊഴില്‍പരമായ തീരുമാനങ്ങളില്‍ സുതാര്യതയുണ്ടാകേണ്ടതാണ്‌. പാര്‍ട്ടിപത്രങ്ങള്‍ അവയുടെ താല്‍പര്യങ്ങള്‍ മറച്ചുവെക്കുന്നില്ല. പൊതുജനങ്ങള്‍ അറിയുംവിധം പരസ്യമായി ഉണ്ടാകുന്നതാണെങ്കില്‍ സമ്മര്‍ദ്ദങ്ങള്‍ പൂര്‍ണ്ണമായി ശരിവെക്കാവുന്നതാണ്‌ എന്നാണ്‌ ആധുനിക മാധ്യമങ്ങളിലെ നയപ്രശ്നങ്ങളെപ്പറ്റി ആണ്റ്റണി സ്മിത്ത്‌ പറയുന്നത്‌.( ഠവല ുീഹശശേരെ ീള കിളീൃാമശ്ി). സത്യം അറിഞ്ഞിട്ടും ഒരു പൊതു പ്രവര്‍ത്തകണ്റ്റെ കുറ്റകൃത്യങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണ്‌ മാധ്യമങ്ങള്‍ ചെയ്തത്‌. ബുദ്ധിജീവികള്‍ അറിഞ്ഞു കൊണ്ട്‌ തന്നെ പാതകങ്ങള്‍ കണ്ടില്ലെന്ന്‌ നടിച്ചു. അറിഞ്ഞു കൊണ്ട്‌ മിണ്ടാത്തോന്‍ കാമ ക്രോധഭയാനുഗന്‍- ആയിരം തന്നെ വരുണ പാശം തന്‍മെയ്യിലാക്കീടും(മഹാഭാരതം-ദ്യൂതപര്‍വ്വം)-

No comments:

Post a Comment